കേരളം
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയി വിജയിച്ചു
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയി വിജയിച്ചു. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സി.പി.എം സ്ഥാനാർഥിയായിരുന്നു രേഷ്മ.
21 വയസ് തികഞ്ഞതിന്റെ പിറ്റേന്നാണ് രേഷ്മ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയത്. നവംബർ 18നാണ് രേഷ്മക്ക് 21 വയസ് തികഞ്ഞത്. നവംബർ 19നാണ് രേഷ്മ പത്രിക സമർപ്പിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്സ്.
നന്ദി അർപ്പിച്ച് രേഷ്മ
കോന്നി വി എൻ എസ് കോളേജിൽ നിന്ന് ബി ബി എ പഠനം പൂർത്തിയാക്കിയതിനു പിന്നാലെയാണ് രേഷ്മ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡി.വൈ.എഫ്.ഐയുടെജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ.
രേഷ്മയുടെ കുടുംബം കോൺഗ്രസ് അനുഭാവികളാണെങ്കിലും പഠനത്തിനിടെ രേഷ്മ കമ്യൂണിസ്റ്റ് അനുഭാവിയായി മാറുകയായിരുന്നു. കോന്നി വി.എൻ.എസ് കോളജിൽ എസ്.എഫ്.ഐയിൽ പ്രവർത്തകയായിരുന്നു രേഷ്മ.