Connect with us

കേരളം

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

Published

on

classroom.jpg

സംസ്ഥാനത്തെ കോളജുകളിൽ നാല് വർഷ ബിരുദ കോഴ്സുകൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി അധ്യാപകരുടെ ജോലിഭാരത്തിൽ ക്രമീകരണം വരുത്താൻ സർക്കാർ ഒരുങ്ങുന്നു. വിദ്യാർഥികൾക്ക് ഇഷ്ടമേഖല തെരഞ്ഞെടുത്ത് പഠിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നത് അധ്യാപകരുടെ ജോലിഭാരത്തെ ബാധിക്കുമെന്നും ഇത് ഭാവിയിൽ തസ്തികയില്ലാതാക്കാൻ വഴിവെക്കുമെന്ന ആശങ്ക പരന്നതോടെയാണ് ക്രമീകരണം കൊണ്ടുവരാൻ തീരുമാനിച്ചത്.

ക്രമീകരണം സംബന്ധിച്ച് വൈകാതെ സർക്കാർ ഉത്തരവിറക്കും. അധ്യാപകരുടെ ജോലിഭാരം കോളജ്തലത്തിൽ തന്നെ ക്രമീകരിക്കുന്ന രീതിയാണ് ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി ചൊവ്വാഴ്ച അധ്യാപക സംഘടന പ്രതിനിധികളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ചർച്ച നടത്തും.

Also Read:  പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

നിലവിൽ കോളജ് അധ്യാപക തസ്തികക്ക് ആഴ്ചയിൽ 16 മണിക്കൂർ ജോലി നിർബന്ധമാണ്. ഇതിൽ കുറവ് വരുത്താൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. നാല് വർഷ ബിരുദ കോഴ്സ് നടപ്പാക്കുമ്പോൾ വിദ്യാർഥികൾ മേജർ, മൈനർ കോഴ്സുകൾ തെരഞ്ഞെടുത്ത് പഠിക്കണം. മൈനർ കോഴ്സുകൾ മേജർ വിഷയത്തിന് പുറത്തുള്ള മേഖലകളിൽനിന്ന് തെരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. പ്രധാന വിഷയത്തിന് പുറമെയുള്ള മേഖലയിൽനിന്ന് വിദ്യാർഥികൾ മൈനർ കോഴ്സ് തെരഞ്ഞെടുക്കുമ്പോൾ നിലവിലുള്ള ജോലിഭാരത്തിൽ കുറവുവരുമെന്നും ഇത് തസ്തികക്ക് ഭീഷണിയാകുമെന്നുമാണ് അധ്യാപകരുടെ ആശങ്ക.

Also Read:  വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

ഈ ഭീഷണി മുന്നിൽകണ്ട് കാലിക്കറ്റ്, എം.ജി സർവകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്സിന് പാഠ്യപദ്ധതി തയാറാക്കിയപ്പോൾ മേജർ വിഷയത്തിൽ തന്നെ മൈനർ വിഷയങ്ങൾ തെരഞ്ഞെടുക്കാൻ അനുമതി നൽകിയിരുന്നു. ഇത് സർക്കാറിന്‍റെ വിമർശനത്തിനിടയാക്കുകയും ഇത് ഇഷ്ട മൈനർ കോഴ്സ് തെരഞ്ഞെടുക്കാനുള്ള വിദ്യാർഥിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുമെന്നും അഭിപ്രായമുയർന്നു.

വിദ്യാർഥികൾക്ക് വ്യത്യസ്ത വിഷയ മേഖലകളിൽ അവഗാഹം നേടാൻ വഴിയൊരുക്കുന്ന രീതിയിൽ മൈനർ കോഴ്സിൽ സ്വാതന്ത്ര്യം അനുവദിക്കണമെന്നും രണ്ട് സർവകലാശാലകളും അതിനനുസൃതമായി പാഠ്യപദ്ധതിയിൽ മാറ്റം വരുത്തണമെന്നും സർക്കാർ നിർദേശം നൽകി. ഇതിന് പിന്നാലെയാണ് അധ്യാപകരുടെ ജോലിഭാരം സംബന്ധിച്ച ആശങ്ക പരിഹരിക്കാൻ പ്രത്യേക ഉത്തരവിറക്കാനും സർക്കാർ തീരുമാനിച്ചത്. പരീക്ഷ മൂല്യനിർണയം കോളജ് തലത്തിൽ കൂടി നടത്തുന്ന സാഹചര്യത്തിൽ ഇന്‍റേണൽ അസസ്മെന്‍റ് അനുപാതത്തിൽ മാറ്റംവരുന്നത് സംബന്ധിച്ചും ബുധനാഴ്ച വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടക്കുന്നുണ്ട്.

Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240727 105954.jpg 20240727 105954.jpg
കേരളം3 hours ago

സിനിമാക്കാരുടെ കാർ മുഴുവനും തകർന്നു; ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചുവെന്ന് ദൃക്‌സാക്ഷികൾ

ksrtc fire.jpg ksrtc fire.jpg
കേരളം4 hours ago

ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

gra cap.jpeg gra cap.jpeg
കേരളം4 hours ago

വിദ്യാർഥികളെ കേരളത്തിൽ പിടിച്ചുനിർത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയുമായി സർക്കാർ

20240727 073325.jpg 20240727 073325.jpg
കേരളം6 hours ago

ചികിത്സാപ്പിഴവിനെത്തുടർന്ന് യുവതി മരിച്ച സംഭവം; വിദഗ്ധസമിതിയുടെ റിപ്പോർട്ട് കൈമാറി

20240727 072009.jpg 20240727 072009.jpg
കേരളം6 hours ago

സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

20240726 155814.jpg 20240726 155814.jpg
കേരളം22 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

arjun jithin.jpg arjun jithin.jpg
കേരളം1 day ago

അർജുനായുള്ള ദൗത്യത്തിൽ മറ്റൊരു ജീവൻ അപകടത്തിലാകരുത്; ജിതിന്‍

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം1 day ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം1 day ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം1 day ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

വിനോദം

പ്രവാസി വാർത്തകൾ