കേരളം
മതവിദ്വേഷപ്രസംഗം; പി സി ജോർജ് റിമാൻഡിൽ
മതവിദ്വേഷപ്രസംഗത്തിൽ പി സി ജോർജ് റിമാൻഡിൽ. വഞ്ചിയൂര്‍ കോടതിയാണ് ജോർജിനെ റിമാന്‍ഡ് ചെയ്തത്. പൂജപ്പുര ജയിലില്‍ എത്തിക്കും. 14ദിവസത്തേക്കാണ് ജോർജിനെ റിമാൻഡ് ചെയ്തത്.
വെണ്ണല കേസലെ ചോദ്യം ചെയ്യലിനു ശേഷമാണ് ജോര്‍ജിനെ ഫോര്‍ട് പൊലീസിനു കൈമാറിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം പി.സി.ജോര്‍ജിന്‍റെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് 153 എ, 295 എ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നു പി.സി.ജോര്‍ജിനെ ഫോര്‍ട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
അതേ സമയം ‘എനിക്കറിയില്ല, നോട്ടീസ് കിട്ടിയത് അനുസരിച്ച് എന്റെ മര്യാദയ്ക്ക് ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായതാണ്. എന്തിനാണ് എന്നെ ഇങ്ങനെ ദേഹണ്ഡിച്ചു കൊണ്ട് നടക്കുന്നതെന്ന് പൊലീസിനോടും ഭരണകര്‍ത്താക്കളോടും ചോദിക്ക്’ എന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. വൈദ്യപരിശോധനക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പി സി ജോര്‍ജ് ഇപ്രകാരം പറഞ്ഞത്.
‘വേറൊന്നും പറയാന്‍ കോടതി അനുവാദം തന്നിട്ടില്ല. കോടതി അനുവാദം തരാത്തതിനാല്‍ വേറൊന്നും പറയാന്‍ ഇപ്പോഴില്ല. ജാമ്യം ലഭിച്ചശേഷം എല്ലാം പറയാം’. ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന ചോദ്യത്തിന് ‘അതൊന്നും സാരമില്ലെ’ന്നായിരുന്നു മറുപടി. ‘പൊലീസിന്റെ നടപടികള്‍ കാണുമ്പോള്‍ തമാശയാണ് തോന്നുന്നത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നതില്‍ എന്താ സംശയം. എല്ലാം സമൂഹം വിലയിരുത്തട്ടെ’ എന്നും പി സി ജോര്‍ജ് പറഞ്ഞു.