രാജ്യാന്തരം
കോവിഡ് മൂന്നാം തരംഗ വ്യാപനത്തിനിടെ അത്യപൂര്‍വ രോഗം; അമേരിക്കയിൽ മനുഷ്യരിൽ മങ്കിപോക്സ് സ്ഥിരീകരിച്ചു
സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള അമേരിക്കയുടെ തിരക്കിട്ട ശ്രമങ്ങള്‍ക്ക് ഇരുട്ടടിയായി കോവിഡ് മൂന്നാം തരംഗ വ്യാപനത്തിനിടെ മങ്കിപോക്സും. ടെക്സസിലാണ് രാജ്യത്തെ ആദ്യ രോഗബാധ കണ്ടെത്തിയത്.
മനുഷ്യരില്‍ അത്യപൂര്‍വമായി കാണുന്ന രോഗം ആഫ്രിക്കയില്‍നിന്നെത്തിയ ആളില്‍ കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. രോഗി ഡാളസിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാജ്യത്ത് ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന് കൗണ്ടി ജഡ്ജി േക്ല ജെന്‍കിസ് പറഞ്ഞു. നൈജീരിയക്കു പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 1970 മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവരുന്ന രോഗമാണ് മങ്കി പോക്സ്.
അതിവേഗ വ്യാപന സാധ്യതയുള്ളതിനാല്‍ രോഗിക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചവരുടെ പേരു വിവരങ്ങള്‍ തപ്പുകയാണ് അധികൃതര്‍.
വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ശരീരം മുഴുക്കെ തടിപ്പുകളായാണ് പുറത്തുകാണുക. കോവിഡ് പോലെ വായിലൂടെയും മറ്റും പുറത്തുവരുന്ന സ്രവങ്ങളിലടങ്ങിയ വൈറസുകളാണ് രോഗം പരത്തുക. വിമാന യാത്രക്കിടെ മാസ്ക് അണിയല്‍ നിര്‍ബന്ധമായതിനാല്‍ പകര്‍ച്ച സാധ്യത കുറവാണെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു