കേരളം
കേരളത്തിലെ കൊവിഡ് വൈറസിന് ജനിതക വ്യതിയാനം; സാമ്പിളുകള്‍ പരിശോധിക്കും
രോഗബാധാ നിരക്ക് കുതിച്ചുയർന്നതോടെ ജനിതക വ്യതിയാനം സംഭവിച്ച വൈറസാണോ കേരളത്തിലേതെന്നറിയാൻ സാമ്പിളുകൾ ഡൽഹിയിൽ പരിശോധനയ്ക്ക് അയച്ചു.
വാക്സീൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ മെഗാ വാക്സീൻ ക്യാംപുകൾ കരുതലോടെ മതിയെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. കേന്ദ്രത്തോട് കൂടുതൽ ഡോസ് വാക്സീൻ ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രി പറഞ്ഞു.
ഫെബ്രുവരി 3 ന്‌ശേഷം ഇതാദ്യമായാണ് TPR 10 ന് മുകളിലെത്തുന്നത്. 100 പേരെ പരിശോധിക്കുമ്പോൾ 10 ലേറെ പേർ പോസിറ്റീവെന്ന ഗുരുതര സാഹചര്യം. ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 39000 കടന്നു. രോഗവ്യാപനം അതിവേഗത്തിലായതിനാലാണ് ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം പരിശോധിക്കുന്നത്.
ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേർന്നാണ് പരിശോധന. അടുത്ത ആഴ്ച ഫലം ലഭിക്കും. ഇതിനിടെ തദ്ദേശ തലത്തിൽ വാക്സിനേഷൻ നടപടികൾക്ക് ഇന്നു തുടക്കമാകും. തിരുവനന്തപുരത്ത് രണ്ടു ദിവസത്തേക്കുള്ള വാക്സീനേ ഉള്ളു. കൂടുതൽ ഡോസ് എത്തുന്നതു വരെ മാസ് വാക്സിനേഷൻ വേണ്ടെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം. നേരത്തെ അറിയിച്ചതനുസരിച്ച് 15 ന് കൂടുതൽ ഡോസെത്തും.