രാജ്യാന്തരം
ഫെയ്സ്ബുക്ക് ഇനി മെറ്റ; മാതൃകമ്പനിയുടെ പേരുമാറ്റി
മാതൃകമ്പനിയുടെ പേരില്‍ മാറ്റം വരുത്തി ഫെയ്സ്ബുക്ക്. ‘മെറ്റ’ എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഫെയ്സ്ബുക്ക് കണക്ട് ഓഗ്മെന്റഡ് ആന്‍ഡ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫെയ്സ്ബുക്കിന് കീഴിലുള്ള മറ്റ് സമൂഹമാധ്യമങ്ങളിലെ ദുരപയോഗം മുതല്‍ നിരവധി വിഷയങ്ങളില്‍ കമ്പനി വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരമാനം.
അതേസമയം നിലവില്‍ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നീ ആപ്പുകളുടെ പേരില്‍ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്ത് കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു. മെറ്റയുടെ കീഴിലായിരിക്കും ഇനിമുതല്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍. മെറ്റാവേഴ്സ് സൃഷ്ടിക്കുക എന്ന ആശയമാണ് പുതിയ പേരുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ ലൈവ് സ്ട്രമിങ്ങ് വെര്‍ച്വല്‍ കോണ്‍ഫറെന്‍സില്‍ സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
വ്യത്യസ്‌ത ഉപകരണങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു വെര്‍ച്വല്‍ ലോകം സൃഷ്ടിക്കുക എന്നതാണ് മെറ്റാവേഴ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വകാര്യതയും സുരക്ഷയും മെറ്റാവേസിൽ സൃഷ്ടിക്കേണ്ടതുണ്ടെന്നും സക്കർബർഗ് കൂട്ടിച്ചേര്‍ത്തു. ഉദാഹരണം നിങ്ങളുടെ സ്പേയ്സിലേക്ക് ഒരാളുടെ കടന്നുകയറ്റം തടയുന്നത് പോലെയുള്ള കാര്യങ്ങള്‍.
ഓഗ്മെന്റ‍്, വെര്‍ച്വല്‍ റിയാലിറ്റികള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കനാണ് സക്കര്‍ബര്‍ഗ് ആഗ്രഹിക്കുന്നത്. ഒരു സമൂഹ മാധ്യമ കമ്പനി എന്നതിലുപരി ഒരു മെറ്റാവേഴ്സ് കമ്പനിയായി വളരുന്നതിനാണ് പ്രാധാന്യം നല്‍കുന്നതും. മെറ്റാവേഴ്സ് മൊബൈല്‍ ഇന്റര്‍നെറ്റ് പോലെ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് സക്കര്‍ബര്‍ഗിന്റെ അവകാശവാദം.
2015 ആഗോള ടെക് ഭീമന്മാരിൽ ഒന്നായ ഗൂഗിൾ മാതൃകമ്പനിയുടെ പേര് ആൽഫബെറ്റ് എന്നാക്കിയിരുന്നെങ്കിലും അതത്ര പ്രശസ്തമായിരുന്നില്ല. കമ്പനിയുടെ മാര്‍ക്കറ്റ് പവര്‍, അല്‍ഗരിതം തീരുമാനങ്ങള്‍, അതിന്റെ പ്ലാറ്റ്ഫോമുകളിലെ ദുരുപയോഗങ്ങളുടെ പൊലീസിങ് നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാതൃസ്ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണ് പേര് മാറ്റമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. കമ്പനിയുടെ മുന്‍ ജീവനക്കാരനായ ഫ്രാൻസെസ് ഹൗഗൻ പുറത്ത് വിട്ട രേഖകളിലായിരുന്നു ഫെയ്സ്ബുക്കിനെതിരെ ഗുരതര ആരോപണങ്ങള്‍ വന്നത്. ഉപയോക്താക്കളുടെ സുരക്ഷിതത്വത്തേക്കാള്‍ കമ്പനി ലാഭത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഹൗഗന്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങളെ സക്കര്‍ബര്‍ഗ് നിഷേധിച്ചു.