കേരളം
പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
വെണ്ണിയോട് പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാത്തിക്കൽ അനന്തഗിരിയിൽ ദർശനയാണ് (32) മരിച്ചത്. മകള്‍ ദക്ഷയെയും എടുത്താണ് ഇന്നലെ ദര്‍ശന പുഴയില്‍ ചാടിയത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദര്‍ശന. മകൾ ദക്ഷയ്ക്കായി പുഴയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കുഞ്ഞുമായി ദർശന പുഴയിൽ ചാടിയത്. നിലവിളി കെട്ടു എത്തിയ അയൽവാസികൾ ആണ് ദർശനയെ രക്ഷിച്ചത്.
രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും എത്തിയിട്ടുണ്ട്. മകളുമായി അമ്മ പുഴയിൽ ചാടിയത് ഇന്നലെ വൈകീട്ടാണ്. നാട്ടുകാർ രക്ഷിച്ച ദർശന നിലവിൽ ചികിത്സയിൽ തുടരുകയായിരുന്നു. എന്നാൽ ദക്ഷയെ കണ്ടെത്താനായിരുന്നില്ല. നാട്ടുകാരാണ് അമ്മ ദർശനയെ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെണ്ണിയോട് സ്വദേശി ഓം പ്രകാശിന്റെ ഭാര്യയാണ് ദർശന.
മറ്റൊരു ദുരന്ത വാര്‍ത്ത കൂടി തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്നിരുന്നു. തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ടു പേർ മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കിലാണ് സംഭവം. പുല്ലാനി മുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇവർ തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയാണ് നാലംഗ കുടുംബം വിഷം കഴിച്ചത്. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. രാവിലെ മകൻ വീട്ടിൽ നിന്ന് പുറത്തുവന്ന മകൻ മുതിർന്ന ഒരു സ്ത്രീയോട് വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസിനെ ബന്ധപ്പെട്ടു. തുടർന്നാണ് രക്ഷാപ്രവർത്തനം നടന്നത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.