Covid 19
കോവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി
കോവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു. 12–17 പ്രായപരിധിയിലുള്ളവർക്കുള്ള വാക്സീനാണ് അംഗീകാരം ലഭിച്ചത്. പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സീനാണിത്. വെള്ളിയാഴ്ചയാണ് വാക്സീൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നൽകിയത്.
കോവിഡിനെതിരായ പോരാട്ടത്തിൽ ഇതു മറ്റൊരു നേട്ടമാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല പ്രതികരിച്ചു. കോവോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ഡബ്ല്യുഎച്ച്ഒ അനുമതി ലഭിച്ചിരിക്കുന്നു. സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അദാർ പൂനാവാല ട്വിറ്ററിൽ കുറിച്ചു.
അതേസമയം അതിവേഗം പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ഒമിക്രോണിനെ ചെറുക്കാണന്‍ ഭാരത് ബയോട്ടെക്‌സിന്റെ കോവാക്‌സിന് സാധിച്ചേക്കുമെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് – ഐസിഎംആര്‍ ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിലാണ് ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ വൈറസിനെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്.
പിന്നീട് മറ്റ് രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഹിന്ദു ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താത്ത ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ ഒമിക്രോണിനെതിരെ മറ്റ് വാക്‌സിനുകളേക്കാള്‍ കൊവാക്‌സിന്‍ ഫലപ്രദമായേക്കുമെന്ന് അഭിപ്രായപ്പെട്ടത്. വ്യതിയാനം സംഭവിച്ച ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വൈറസുകള്‍ക്കെതിരെ കൊവാക്‌സിന്‍ ഫലപ്രദമായിരുന്നു. അതുകൊണ്ടുതന്നെ ഒമിക്രോണിനെതിരെയും കൊവാക്‌സിന്‍ പ്രവര്‍ത്തിക്കുമെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ വൈറസ് വകഭേദത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. വുഹാനില്‍ കണ്ടെത്തിയ യഥാര്‍ഥ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനാണ് വികസിപ്പിച്ചിട്ടുള്ളതെന്നും അതിനാല്‍ വ്യതിയാനം സംഭവിക്കുന്ന എല്ലാ വൈറസിനെയും ചെറുക്കാനാകുമെന്നും കോവാക്‌സിന്‍ നിര്‍മിച്ച കമ്പനി വൃത്തങ്ങള്‍ പറഞ്ഞതായും ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.