കേരളം
മൊഴി ചൊല്ലിയ ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെന്ന് പരാതി; യുവതിയും കുഞ്ഞും ഭര്‍തൃ വീട്ടില്‍ താമസം തുടങ്ങി
നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ആരോപിച്ച് യുവതിയും കുഞ്ഞും ഭര്‍തൃവീട്ടില്‍ താമസം തുടങ്ങി. തെരുവം പറമ്പിലെ കുഞ്ഞിപ്പിലാവുള്ളതില്‍ മൊയ്തുവിന്റെ ഭാര്യ എടച്ചേരി അമ്മായി മുക്കിലെ യുവതിയാണ് അഞ്ചു വയസ്സുള്ള കുഞ്ഞുമായി വെള്ളിയാഴ്ച രാവിലെ മുതല്‍ ഭര്‍തൃ വീട്ടില്‍ താമസം തുടങ്ങിയത്.
ഭര്‍തൃ വീട്ടുകാരുമായി പിണങ്ങി അഞ്ചുവര്‍ഷത്തിലധികമായി എടച്ചേരിയിലെ സ്വന്തം വീട്ടിലാണ് യുവതിയുടെതാമസം. ഇവരെ മൊഴിചൊല്ലിയതായി ഭര്‍തൃ വീട്ടുകാര്‍ പറയുന്നു. എന്നാല്‍ യുവതിയും വീട്ടുകാരും ഇതു നിഷധിക്കുകയാണ്.മൊഴിചൊല്ലിയ രേഖ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നു.
ഇതിനിടയില്‍ മസ്ക്കറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ വടകര കുടുംബ കോടതിയിലും കല്ലാച്ചി കോടതിയിലും ഇവര്‍ കേസ് നല്‍കി. 2019 ഡിസംബറില്‍ ഇരു കുടുംബവും കോടതി മുഖാന്തരം കേസ് ഒത്തു തീര്‍പ്പിലെത്തുകയും നാലു ലക്ഷത്തി അൻപതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ധാരണയാകുകയും ചെയ്തു.
എന്നാല്‍ യഥാസമയം നഷ്ട പരിഹാരം നല്‍കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ചാണ് യുവതി ഇന്നലെ മകളെയും കൂട്ടി ഭര്‍തൃ വീട്ടില്‍ താമസം തുടങ്ങിയത്. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സാവകാശം ഉണ്ടായിരുന്നെന്നും കോവിഡ് വ്യാപനം വന്നതോടെ കോടതി പ്രവര്‍ത്തനം മുടങ്ങിയത് കാരണം തുക നല്‍കാന്‍ കഴിഞ്ഞില്ലെന്നും ഭര്‍തൃവീട്ടുകാര്‍ പറഞ്ഞു.