Connect with us

കേരളം

എ.ഐ കാമറ ഇടപാടിൽ സർക്കാറിന് തിരിച്ചടി; മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈകോടതി

വിവാദമായ എ.ഐ കാമറ ഇടപാടിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈകോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നും പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.വി.എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാറിന് നിർദേശം നൽകി.

കാമറ പദ്ധതിയുടെ മുഴുവൻ രേഖകൾ പരിശോധിക്കും. കോടതി ഉത്തരവ് നൽകുന്നതു വരെയോ മുൻകൂർ അനുമതി നൽകുന്നതുവരെയോ കാമറ പദ്ധതിയുടെ കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈകോടതി സർക്കാറിന് നിർദേശം നൽകി.എ.ഐ കാമറ ഇടപാട് അഴിമതിയാണെന്നും പദ്ധതിയെ കുറിച്ച് ഹൈകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതി നിർദേശം.

ഹരജിക്കാരുടെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി പൊതുപ്രവർത്തകർ നടത്തുന്ന ഇത്തരം ഇടപെടലുകളെ പ്രശംസിക്കുകയും ചെയ്തു. കാമറ വിവാദവുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹരജിക്കാർക്ക് രണ്ടാഴ്ച കോടതി സമയം അനുവദിച്ചു. മൂന്നാഴ്ചക്ക് ശേഷം ഹരജി വീണ്ടും ഹൈകോടതി പരിഗണിക്കും.എ.ഐ കാമറ ഇടപാടിലെ അഴിമതി കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ഭരണത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്. കരാർ ലഭിച്ച കെൽട്രോണിന്‍റെ യോഗ്യത അന്വേഷിക്കണമെന്നും പദ്ധതിക്ക് സർക്കാർ നൽകിയ ഭരണാനുമതിയും സമഗ്ര ഭരണാനുമതിയും റദ്ദാക്കണമെന്നുമടക്കം ആവശ്യപ്പെട്ടാണ് ഹരജി. എ.ഐ കാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം സ്വകാര്യതയുടെ ലംഘനമാണെന്നും ഹരജിയിൽ ആരോപിക്കുന്നു.

151.10 കോടിക്കാണ് കെ-ഫോൺ പദ്ധതിയിൽ മാത്രം പരിചിതരായ എസ്.ആർ.ഐ.ടിക്ക് കരാർ നൽകിയത്. ഇത് മറ്റൊരു കുംഭകോണമാണ്. ഒറ്റ കമ്പനിയെന്ന നിലയിലാണ് എസ്.ആർ.ഐ.ടി ടെൻഡറിൽ പങ്കെടുത്തത്. പ്രസാഡിയോ കമ്പനിയും അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് കമ്പനിയും 2020 സെപ്റ്റംബർ 12നാണ് ഇതിന്‍റെ ഭാഗമായത്. ടെൻഡർ ലഭിച്ചശേഷമാണ് കൺസോർട്യം രൂപവത്കരിച്ചത്. നടപടി സുതാര്യമല്ലെന്നുകണ്ട് അൽഹിന്ദ് കമ്പനി പിന്മാറി. ഇതേതുടർന്ന് കരാർ ഭേദഗതി അനിവാര്യമായിരുന്നെങ്കിലും ഇത് ചെയ്തില്ല.

ഇലക്ട്രോണിക് ഉപകരണങ്ങൾക്കും മറ്റും വേണ്ടി കെൽട്രോണും എസ്.ആർ.ഐ.ടിയും തമ്മിൽ ഉണ്ടാക്കിയ കരാറും പദ്ധതി നടത്തിപ്പിന് മോട്ടോർ വാഹന വകുപ്പ് കെൽട്രോണുമായുണ്ടാക്കിയ കരാറും നിയമവിരുദ്ധമാണ്. അതിനാൽ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സേഫ് കേരള പദ്ധതി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം9 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ