കേരളം
ആദ്യ മണിക്കൂറിൽ പോളിംഗ് 8.3% കടന്നു; ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിൽ നീണ്ടനിര
തുടർഭരണമോ ഭരണമാറ്റമോ എന്നറിയുന്നതിനുള്ള വിധിയെഴുത്ത് തുടങ്ങി. ആദ്യ അരമണിക്കൂറിൽ പോളിംഗ് 8.3% ശതമാനം കഴിഞ്ഞു. സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ നീണ്ട നിരയാണ്. ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിലും നീണ്ട നിരയാണ്. സംസ്ഥാനത്ത് മികച്ച പോളിംഗ് ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
വൈകിട്ട് 7 വരെയാണു വോട്ടെടുപ്പ്. രണ്ടേമുക്കാൽ കോടി വോട്ടർമാരാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. 140 നിയമസഭാ മണ്ഡലങ്ങൾക്കു പുറമേ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമുണ്ട്.
അതേസമയം സംസ്ഥാനത്തെ പല ബൂത്തുകളിലും യന്ത്രത്തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ ഇപ്പോഴും വോട്ടെടുപ്പ് ആരംഭിച്ചിട്ടില്ല. ഇടുക്കിയിൽ രാവിലെ പോളിങ് തുടങ്ങിയ ഉടനെ പലയിടത്തും പോളിങ് മെഷീനുകൾ കേടായി.4 ഇടത്ത് പോളിങ് വൈകുകയാണ്.
അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം ഈ എൽഡിഎഫ് സർക്കാരിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം വലിയ കുപ്രചാരണങ്ങൾ അഴിച്ചുവിട്ടെന്നും എന്നാൽ ഇതൊന്നും ജനം മുഖ വിലക്ക് എടുത്തിട്ടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.