കേരളം
ടോമിൻ ജെ.തച്ചങ്കരിക്ക് മനുഷ്യാവകാശ കമ്മിഷനിൽ പുതിയ പദവിയിൽ നിയമനം
ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് മനുഷ്യാവകാശ കമ്മിഷനിൽ പുതിയ പദവിയിൽ നിയമനം. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ) ആയാണു നിയമിച്ചത്. ഒരു വർഷമാണു കാലാവധിയെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ എംഡിയാണ്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നതിനിടെയാണു പുതിയ നിയമനം.
വിജിലന്‍സ് ഡയറക്ടറുടേതിന് സമാനമായ തസ്തിക സൃഷ്ടിച്ചാണ് നിയമനം. പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളയാളാണ് ടോമിന്‍ ജെ. തച്ചങ്കരി. ഈ സാഹചര്യത്തിലാണ് പൊലീസ് സംവിധാനത്തിലേക്കുള്ള മടക്കം.
വിജിലന്‍സ് ഡയറക്ടറുടേതിന് സമാന തസ്തിക മനുഷ്യാവകാശ കമ്മീഷനില്‍ സൃഷ്ടിക്കുന്നതോടെ തച്ചങ്കരിയും നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറും പൊലീസ് മേധാവി സ്ഥാനത്തേക്ക് ഒരുപോലെ യോഗ്യതയുള്ളവാരായി മാറും. അതിനാല്‍ പുതിയ നിയമനത്തോടെ തച്ചങ്കരിക്ക് പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള സാധ്യത വര്‍ധിക്കുകയാണ്.
റോഡ് സേഫ്റ്റി കമ്മീഷണറായിരുന്ന എന്‍. ശങ്കര്‍ റെഡ്ഢി വിരമിച്ച ഒഴിവിലേക്കാണ് ടോമിന്‍ ജെ തച്ചങ്കരിയെ ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കിയത്. ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്ന് ലോക്‌നാഥ് ബെഹ്റ വിരമിക്കുമ്ബോള്‍ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി.
ടോമിന്‍ ജെ തച്ചങ്കരി നേരത്തെ കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പൊലീസ് മേധാവി ആയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് മേധാവിയായും കെ എസ്നി ആര്‍ ടി സി ഉള്‍പ്പെടെ നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തെ സേവനകാലാവധിയാണ് ടോമിന്‍ ജെ തച്ചങ്കരിക്ക് ഇനിയുള്ളത്.