കേരളം
തൃശ്ശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേതുപോലെ നടത്താൻ തീരുമാനം
തൃശ്ശൂര്‍ പൂരം മുൻ വർഷങ്ങളിലേത് പോലെ നടത്താൻ അനുമതി. പൂരത്തിന് എല്ലാ ചടങ്ങുകളും നടത്തുന്നതാണെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍യോഗത്തില്‍ തീരുമാനമെടുത്തു. എന്നാല്‍ യോഗത്തില്‍ നിര്‍ദേശങ്ങളും മുന്നോട്ട് വെടച്ചിട്ടുണ്ട്. ജനപങ്കാളിത്തത്തില്‍ നിയന്ത്രണമുണ്ടാകും. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും പ്രവേശനം നടത്തുന്നത്. പൂരം എക്‌സിബിഷന്‍ ഉടന്‍ ആരംഭിക്കുന്നതാണ്.
തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി പൊലിമ ഒട്ടും ചോരാതെ നടത്തണമെന്നായിരുന്നു തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും ഘടകപൂര ക്ഷേത്രങ്ങളുടെയും നിലപാട്. ഇക്കാര്യത്തിലാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം നടന്നത്. ആള്‍ക്കൂട്ടം നിയന്ത്രിച്ച് പൂരം പ്രദര്‍ശനവും വെടിക്കെട്ടടക്കമുള്ള ചടങ്ങുകളും നടത്താവുന്ന രീതിയിലുള്ള ലേ ഔട്ട് റിപ്പോര്‍ട്ട് ദേവസ്വങ്ങള്‍ നല്‍കിയിരുന്നു.
കഴിഞ്ഞ തവണ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്ന ആനകളുടെ എണ്ണത്തിലും പൂരം പ്രദര്‍ശനം, ചടങ്ങുകള്‍ എന്നിവയുടെ കാര്യത്തിലും വിട്ടു വീഴ്ചയ്ക്ക് തയാറല്ലെന്ന് ദേവസ്വങ്ങള്‍ അറിയിച്ചിരുന്നു. അതേസമയം ചീഫ് സെക്രട്ടറി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. ജില്ലാ കളക്ടര്‍ എസ്. ഷാനവാസിന്റെ ചേമ്ബറില്‍ ഡിഎംഒ, സിറ്റി പൊലീസ് കമ്മീഷണര്‍, പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചീഫ് സെക്രട്ടറിയുമായി നേരിട്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു.
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂരത്തിനൊരുങ്ങിയിരിക്കുകയാണ് തൃശൂർ.പൂര വിളംബരം അറിയിച്ചുള്ള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതല്‍ പകല്‍പൂരം വരെയുളള എല്ലാ ചടങ്ങുകളും പതിവുപോലെ നടക്കും. ആനകളുടെ എണ്ണം കുറയ്ക്കില്ല. വെടിക്കെട്ടിൻ്റെ പ്രൗഢിയും കുറയില്ല. പൂരം പ്രദർശനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.അതെസമയം കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. ജനപങ്കാളിത്തം നിയന്ത്രിക്കും . മാസ്ക്ക് വയ്ക്കാതെ പൂരപറമ്പിൽ പ്രവേശിക്കാൻ കഴിയില്ല. സാമൂഹിക അകലം നിർബന്ധമാണ്.