Connect with us

ക്രൈം

12 വര്‍ഷത്തെ പക; മാതാപിതാക്കളുടെ കൊലപാതകം മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചതെന്ന് പൊലീസ്

Untitled design (90)

തിരുവല്ലയില്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ അനിലിന്റെ ദാമ്പത്യബന്ധം നീണ്ടുനിന്നത് രണ്ടരമാസം മാത്രമെന്ന് പൊലീസ്. ദാമ്പത്യബന്ധം തകര്‍ന്നത് 12 വര്‍ഷം മനസില്‍ കൊണ്ടുനടന്ന അനില്‍ മാതാപിതാക്കളുടെ ജീവനെടുത്ത് പക തീര്‍ക്കുകയായിരുന്നു. 2011 മെയ് 10നായിരുന്നു കുട്ടനാട് സ്വദേശിനിയുമായി അനിലിന്റെ വിവാഹം. പിതാവ് കൃഷ്ണന്‍കുട്ടി മുന്‍കൈയെടുത്താണ് വിവാഹം നടത്തിയത്. 74 ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ അനിലുമായി പിണങ്ങിപ്പോയി. ദാമ്പത്യം തകര്‍ന്നതിന് കാരണം മാതാപിതാക്കളാണെന്ന് അന്നുമുതല്‍ അനില്‍ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ദാമ്പത്യബന്ധം തകര്‍ന്നതിന്റെ പേരില്‍ ഒട്ടേറെ വഴക്കുകളും നടന്നു. 4 മാസം മുന്‍പ് അനില്‍ പിതാവിനെ വെട്ടാന്‍ വെട്ടുകത്തിയുമായി ഓടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതോടെ മകന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ കൃഷ്ണന്‍കുട്ടിയും ശാരദയും തിക്കപ്പുഴയില്‍ വീട് വാടകയ്ക്ക് എടുത്തു താമസം മാറി. പിന്നീട് കഴിഞ്ഞ ദിവസമാണ് വീണ്ടും കുടുംബവീട്ടിലെത്തിയത്. അത് ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ കാരണമായി.
മകന്റെ മനസ്സിലെ പകയുടെ ആഴം വെളിവാക്കുന്നതായിരുന്നു കൊലപാതകമെന്നും പൊലീസ് പറയുന്നു.
പിതാവ് കൃഷ്ണന്‍കുട്ടിയുടെ ദേഹത്തുള്ളത് മുപ്പതോളം മുറിവുകളാണ്. അനിലിന്റെ ആക്രമണം തടയുന്നതിനിടയിലാണ് ഇത്രയും മുറിവുണ്ടായതെന്നാണ് പൊലീസ് നിഗമനം. നല്ല ആരോഗ്യവാനായ അനിലിനെ തടയാന്‍ മാത്രം കരുത്തുള്ളയാളല്ല കൃഷ്ണന്‍കുട്ടി. മാതാവ് ശാരദയുടെ കഴുത്ത് ആഴത്തില്‍ മുറിഞ്ഞു. കൊലപാതകം പ്രതി മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചു ചെയ്തതായിട്ടാണ് പൊലീസ് പറയുന്നത്. ഇതിനായി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. അതാണ് കൃത്യത്തിനുപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Also Read:  നാമജപ യാത്രക്കെതിരായ കേസ്; എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്

കുറെനാള്‍ അടഞ്ഞുകിടന്ന ആശാരിപ്പറമ്പില്‍ വീട്ടിലേക്കു കൃഷ്ണന്‍കുട്ടിയും ശാരദയും എത്തിയത് തിങ്കളാഴ്ചയാണ്. ഭാര്യയുടെ അസുഖവുമായി ബന്ധപ്പെട്ട് ഇരുവരും ആശുപത്രിയിലായിരുന്നു. ഈ സമയത്ത് മകന്‍ അനില്‍ നടുവേദനയ്ക്ക് ചികിത്സയുമായി ആശുപത്രിയിലുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അനില്‍ സഹോദരന്റെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ എത്തിയത്. കൃഷ്ണന്‍കുട്ടിയുടെയും ശാരദയുടെയും കുടുംബവീടിന്റെ തൊട്ടുപുറകിലാണ് ഇവരുടെ മൂത്ത മകന്‍ സുനില്‍ വിലയ്ക്കു വാങ്ങിയ വീട്. ഈ വീട്ടിലാണ് അനില്‍ ഒറ്റയ്ക്കു താമസിച്ചിരുന്നത്. മൂന്നടി വീതി മാത്രമുള്ള വഴിയാണ് രണ്ടു വീട്ടിലേക്കും ഉള്ളത്. സമീപത്തുള്ള 2 വീടുകളില്‍ ആരും താമസമില്ല.

Also Read:  ജൂറിയെ സ്വാധീനിച്ചെങ്കില്‍ തെറ്റ്; ന്യായീകരിക്കാനാകില്ല; അവാര്‍ഡ് വിവാദത്തില്‍ രഞ്ജിത്തിനെതിരെ സിപിഐ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gavi.jpeg gavi.jpeg
കേരളം14 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ