കേരളം
പാലക്കാട്ട് സഹകരണ ബാങ്കിൽ മോഷണം; ഏഴ് കിലോയിലധികം സ്വർണ്ണം നഷ്ടമായി
പാലക്കാട്ട് സഹകരണ ബാങ്ക് കുത്തിത്തുറന്ന് മോചനം നടത്തി. ചന്ദ്രനഗറിലെ സഹകരണ ബാങ്കിന്റെ ലോക്കർ തകർത്താണ് സ്വർണ്ണവും പണവും കവർന്നത്.
വെള്ളിയാഴ്ച ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ശേഷം ഇന്ന് രാവിലെ ജീവനക്കാര്‍ ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിലേത്.
പണയം വെച്ച് ഏഴര കിലോ സ്വര്‍ണവും 18,000 രൂപയുമാണ് കവര്‍ച്ച ചെയ്തത്. മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് സ്‌ട്രോങ് റൂം തകര്‍ത്തത്.
സി.സി.ടി.വിയുടെ വയര്‍ കട്ട് ചെയ്തിരുന്നു. സി.സി.ടി.വിയുടെ മെമ്മറി കാര്‍ഡും മോഷണം പോയതായി സൂചന. രണ്ട് ദിവസം ബാങ്ക് അവധിയായതിനാല്‍ ഏത് ദിവസമാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല.
വിരലടയാള വിദഗ്ധ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ബാങ്കിലെ മറ്റ് രേഖകളൊന്നും കവര്‍ച്ച ചെയ്തിട്ടില്ലെന്ന് ബാങ്ക് അധിക്യതര്‍ പറഞ്ഞു.