കേരളം
തണ്ണീർ കൊമ്പൻ ചരിഞ്ഞു; ചരിഞ്ഞത് കർണാടകയിൽ എത്തിയതിനു ശേഷം
വയനാട് നിന്നും കർണാടകയിലെ ബന്ദിപ്പൂരിലെ ക്യാമ്പിൽ എത്തിച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ഇന്ന് രാവിലെയോടെയാണ് ഈ വാർത്ത കർണാടക വനം വകുപ്പ് കേരള സർക്കാരിനെ അറിയിച്ചത്. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. സംസ്ഥാന വനം വകുപ്പ് മന്ത്രി ശശീന്ദ്രനും ഈ വാർത്ത സ്ഥിരീകരിച്ചു. നേരത്തെ ലോറിയിൽ കയറ്റുമ്പോൾ തന്നെ ആന അവശനായിരുന്നു.
ഇന്ന് വിശദമായ പരിശോധനകൾക്ക് ശേഷം ബന്ദിപ്പൂർ വനമേഖലയിൽ തുറന്നു വിടാൻ ഇരിക്കയാണ് ഇത്തരത്തിലുള്ള ഒരു വിയോഗം ഉണ്ടാകുന്നത്. രാത്രി 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റിയത്. രാത്രി വൈകി ആനയെ കർണാടകയിലെ ക്യാമ്പിലേക്ക് എത്തിച്ചു.
വയനാട് അതിര്‍ത്തി കഴിഞ്ഞ് കര്‍ണാടക വനംവകുപ്പിന്‍റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിലെ കൂട്ടിലേക്കാണ് തണ്ണീര്‍ കൊമ്പനെ മാറ്റിയത്. ആന പൂര്‍ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.