കേരളം
മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോയിരുന്നത് നിർത്തി തമിഴ്നാട്
മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് ടണൽ വഴി വെള്ളം കൊണ്ടുപോയിരുന്നത് തമിഴ്നാട് നിർത്തി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് തമിഴ്നാട് നീക്കം. 141.65 അടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. റൂൾ കർവ് അനുസരിച്ച് മുപ്പതാം തീയതി വരെ 142 അടിവെള്ളം അണക്കെട്ടിൽ സംഭരിക്കാം. ഇത് മുന്നിൽ കണ്ട് കൂടിയാണ് തമിഴ്നാടിന്റെ നടപടി. അതിനിടെ, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 2400.76 അടിയായാണ് കുറഞ്ഞത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലൊന്നും നിലവിൽ മഴയില്ല. ഡാമിലേക്കുള്ള നീരൊഴുക്കും കാര്യമായി കുറഞ്ഞിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. നാളെ ഇത് അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും പ്രഭാവത്തിൽ കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അധ്യാപക യോഗ്യതാ പരീക്ഷ(ഉത്തര്‍പ്രദേശ് ടീച്ചര്‍ എബിലിറ്റി ടെസ്റ്റ്-UPTET) റദ്ദാക്കി. ഞായറാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. അതിനിടെ, ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി, അപ്പര്‍പ്രൈമറി വിഭാഗങ്ങളില്‍ അധ്യാപക ജോലി ലഭിക്കണമെങ്കില്‍ UPTET പരീക്ഷ പാസാകണം. നവംബര്‍ 28 ഞായറാഴ്ചയായിരുന്നു പരീക്ഷാ തീയതി. ലക്ഷക്കണക്കിന് പേരാണ് ഞായറാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ചതോടെ പരീക്ഷ റദ്ദാക്കിയതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. അടുത്ത മാസം പരീക്ഷ നടത്തുമെന്നും വിവരമുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി സതീഷ് ദ്വിവേദിയും വ്യക്തമാക്കി. ഒരുമാസത്തിനകം പരീക്ഷ നടത്തുമെന്നും സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് കൈമാറിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി രംഗത്തെത്തി. സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. പരീക്ഷാകേന്ദ്രങ്ങളിലെത്തി കണ്ണീരോടെ മടങ്ങുന്ന ഉദ്യോഗാര്‍ഥികളുടെ ദൃശ്യങ്ങളും പ്രിയങ്കാഗാന്ധി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
പരീക്ഷ റദ്ദാക്കിയതോടെ ഉദ്യോഗാര്‍ഥികളും ആശങ്കയിലാണ്. ഒരുമാസത്തിനകം പരീക്ഷ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും അത് കൃത്യമായി നടക്കുമോ എന്നതാണ് ഉദ്യോഗാര്‍ഥികളുടെ ചോദ്യം. ‘ഈയടുത്താണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചത്. ഇപ്പോള്‍ അത് വീണ്ടും നീട്ടിവെച്ചിരിക്കുകയാണ്. ഒരുമാസത്തിനകം പരീക്ഷ നടത്തുമെന്നാണ് അവര്‍ പറയുന്നത്. പക്ഷേ, എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല- ബുലന്ദ്ശഹറില്‍നിന്നുള്ള ഉദ്യോഗാര്‍ഥി പ്രതികരിച്ചു.