കേരളം
നേമത്തെ പ്രചാരണം റദ്ദാക്കി;പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍
കൊവിഡ് നിരീക്ഷണത്തിലായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേമം നിയസഭാ മണ്ഡലത്തിലെ പ്രചാരണം റദ്ദാക്കി. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി റോഡ് ഷോ നടത്താന്‍ പ്രിയങ്ക ഗാന്ധി നാളെയാണ് എത്തേണ്ടിയിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാനത്ത് പ്രചാരണത്തിനെത്തിയ പ്രിയങ്കയ്ക്ക് നേമം മണ്ഡലത്തില്‍ നിശ്ചയിച്ച റോഡ് ഷോയില്‍ പങ്കെടുക്കാനായിരുന്നില്ല. സമയക്കുറവും പൊലീസിന്റെ എതിര്‍പ്പുമാണ് ഇതിന് കാരണമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാല്‍ റോഡ് ഷോയ്ക്കായി പ്രിയങ്കയെ എത്തിക്കാത്തതില്‍ നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. ഇതിനെത്തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ കാണാനെത്തിയപ്പോള്‍ റോഡ് ഷോയ്ക്കായി നേമത്ത് വരാമെന്ന് പ്രിയങ്ക മുരളീധരനെ അറിയിച്ചു. സന്ദര്‍ശിക്കാനെത്തിയ കഴക്കൂട്ടത്തെ സ്ഥാനാര്‍ഥി ഡോ. എസ്.എസ്. ലാലിനോടും താന്‍ പ്രചാരണത്തിനെത്തുമെന്ന് പ്രിയങ്ക അറിയിച്ചു.
സംസ്ഥാനത്ത് ബിജെപിയുടെ ഏക സീറ്റായ നേമത്ത് റോഡ് ഷോ നടന്നില്ലെങ്കില്‍ മറ്റു പല വ്യാഖ്യാനങ്ങളും ഉണ്ടാകാനിടയുണ്ട്. നെഹ്റു കുടുംബത്തിലെ ഒരംഗം പ്രചാരണത്തിനെത്തുന്നതിലും വലുതായി ഒന്നുമില്ല എന്നായിരുന്നു പ്രിയങ്ക പ്രചാരണത്തിന് എത്തുമെന്ന് അറിയിച്ചതിനുശേഷം കെ മുരളീധരൻ പ്രതികരിച്ചത്.