കേരളം
സർക്കാർ സർവ്വീസിൽ ഒഴിവുള്ള തസ്തികകളിലെല്ലാം ഉടൻ നിയമനം
സർക്കാർ സർവ്വീസിൽ ഒഴിവുള്ള തസ്തികകളിലെല്ലാം ഉടൻ നിയമനം നടത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. കൂടാതെ പുതിയ 400 തസ്തികകൾ കൂടി സൃഷ്ടിക്കാനും തീരുമാനമായി.
പുതിയ 400 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്. 400 തസ്തികകളില്‍ 113 എണ്ണം പൊലീസ് സര്‍വീസിലാണ് നല്‍കുന്നത്. കെ.എ.പി 6 എന്ന പേരില്‍ പൊലീസില്‍ പുതിയ ബറ്റാലിയന്‍ രൂപീകരിക്കാനും തീരുമാനമായി. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെ.എ.പി 6 എന്ന ബറ്റാലിയന്‍ രൂപീകരിക്കുന്നത്
84 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. പ്രതിഷേധിച്ച ദേശീയ ഗെയിംസ് ജേതാക്കള്‍ അടക്കമുള്ളവര്‍ക്കാണ് നിയമനം നല്‍കുന്നത്. 2015ലെ ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടിയവര്‍ക്കാണ് ജോലി ലഭിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്ന് താരങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയിരുന്ന സമരം ഇന്നലെ അവസാനിപ്പിച്ചിരുന്നു.
അതേസമയം, സർക്കാരിന്റെ കനിവ് തേടി സെക്രട്ടറിയേറ്റിനു മുന്നിലെ റോഡിലിഴഞ്ഞ് സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ പ്രതിഷേധം. സർക്കാർ തീരുമാനം രേഖാമൂലം കിട്ടിയ ശേഷം സമരം തുടരണോമോയെന്ന കാര്യത്തിൽ തീരുമാനമെന്നു ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ.
മന്ത്രിസഭാ യോഗം നടക്കുമ്പോഴാണ് സെക്രട്ടറിയേറ്റിനു മുന്നിൽ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ റോഡിലിഴഞ്ഞ് സമരം നടത്തിയത്. റോഡിലിഴയവെ പല ഉദ്യോഗാർഥികൾക്കും ബോധക്ഷയം വന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.