കേരളം
സംസ്ഥാനത്ത് കുതിച്ചുകയറി സ്വര്‍ണ വില ; ഒറ്റയടിക്കു കൂടിയത് 680 രൂപ
സംസ്ഥാനത്ത് വീണ്ടും ഏറ്റക്കുറച്ചിലുമായി സ്വർണവില. ഇന്ന് ഒറ്റ രാത്രികൊണ്ട് സ്വർണവില 680 ഉയർന്ന് 37,480 രൂപയിൽ എത്തിയിരിക്കുകയാണ്. ഇന്നലെ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 36,800ൽ എത്തിയിരുന്നു. ഇതോടെ മാസത്തിലേ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തി.ഗ്രാമിന് 85 രൂപ ഉയർന്ന് 4,685 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ആദ്യം സ്വർണവില 36,080 രൂപയിൽ എത്തിയിരുന്നു. ഇതുവരെ 1,400 രൂപയാണ് പവന് വർദ്ധിച്ചിരിക്കുന്നത്.
രാജ്യാന്തര വിപണിയിലേയും ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്.രാജ്യാന്തര വിപണിയിലും സ്വർണ വിലയിൽ വിത്യാസം വന്നിട്ടുണ്ട്. ഇന്ന് സ്വർണം ഔൺസിന് 1,943.95 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇത് 1,898.90 ഡോളറിൽ വ്യാപാരം തുടങ്ങി 1909.33 നാണ് വ്യാപാരം അവസാനിപ്പിച്ചത്.
റഷ്യ – യുക്രൈൻ ആശങ്കകൾ വീണ്ടും ഉയർന്നതോടെയാണ് സ്വർണത്തിന്റെ വില വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഗോൾഡ് ഔൺസിന് 1,943.95 അമേരിക്കൻ ഡോളറിന് താഴേക്ക് കഴിഞ്ഞ ദിവസം എത്തിയിരുന്നു. 34.62 ഡോളറിന്റെ വർദ്ധനവാണുണ്ടായിരിക്കുന്നത്.2022 ജനുവരി ആദ്യം മുതൽ തന്നെ അസ്ഥിരമായിരുന്നു സ്വർണവില. ഈ മാസം തുടക്കത്തിൽ മാറ്റമില്ലാതെ തുടങ്ങിയ സ്വർണവില പിന്നീട് കുതിച്ചുയരുകയായിരുന്നു.
ഡിസംബർ മൂന്നിന് ഒരു പവൻ സ്വർണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബർ 17 മുതൽ 20 വരെയുള്ള കാലയളവിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. ഒരു പവൻ സ്വർണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറിൽ സ്വർണ വിലയിൽ പവന് 440 രൂപയുടെ വർധനയാണുണ്ടായത്.