കേരളം
ലീഗ് പ്രവർത്തകന്റെ മരണം രാഷ്ട്രീയക്കൊലപാതകം; ഗൂഢാലോചന അന്വേഷിക്കുമെന്ന് പൊലീസ്
കണ്ണൂർ കൂത്തുപറമ്പിലെ ലീഗ് പ്രവർത്തകന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. 11 പ്രതികളെ തിരിച്ചറിഞ്ഞെന്നും അന്വേഷണത്തിനായി പ്രതേക സംഘത്തെ നിയോഗിച്ചതായും ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ വ്യക്തമാക്കി.
സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിക്കും. കേസില്‍ സിപിഎം പ്രവര്‍ത്തകനും മന്‍സൂറിന്‍റെ അയല്‍വാസിയുമായ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകം ആസൂത്രിതമാണെന്നും സിപിഎം ആണ് പിന്നിലെന്നും പികെ കുഞ്ഞാലിക്കുട്ടിയും മൻസൂറിൻരെ കുടുംബവും ആരോപിച്ചിരുന്നു.
ഇന്നലെയാണ് കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഐഎം -ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്.
കണ്ണൂർ പാനൂരിന് അടുത്ത് കടവത്തൂർ മുക്കിൽപീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടർത്തിയശേഷം സഹോദരന്മാരായ മുഹ്സിനെയും മൻസൂറിനെയും വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെ മൻസൂർ മരിക്കുകയായിരുന്നു.