കേരളം
കൊവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ച അടിയന്തര സര്‍വ്വകക്ഷിയോഗം ഇന്ന്
കൊവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്. വെളളി, ശനി ദിവസങ്ങളിലായി കൂട്ട കൊവിഡ് പരിശോധന നടത്താനും തീരുമാനം.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 കടന്നിരുന്നു. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും പരിമിതമാണ്. രാവിലെ 11ന് ഓൺലൈനായാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം നടക്കുന്നത്. യോഗത്തിൽ കോര്‍ കമ്മിറ്റി അംഗങ്ങളും, ജില്ലാ കലക്ടര്‍മാരും, പൊലീസ് കമ്മീഷണര്‍മാരും , ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും പങ്കെടുക്കും.
പൊലീസിനെ ഉപയോഗിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യും. വെളളി , ശനി , ദിവസങ്ങളിലായി രണ്ടു മുതല്‍ രണ്ടര ലക്ഷം പേര്‍ക്കു വരെ കൊവിഡ് പരിശോധന നടത്തും.
ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പരമാവധി പേരെ പരിശോധിച്ച് രോഗമുളളവരെ മാറ്റിപ്പാര്‍പ്പിക്കാനാണ് ലക്ഷ്യം. തിങ്കളാഴ്ച മുതല്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ വിപുലപ്പെടുത്താനും തീരുമാനമുണ്ട്. ഇന്ന് അഞ്ചരലക്ഷം ഡോസ് വാക്സീന്‍ കൂടി എത്തുന്നതോടെ ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകും.