Connect with us

കേരളം

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; കൊച്ചിന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് സാധാരണ നിലയിലേക്ക്

കൊച്ചിന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മൂന്നുമാസ കാലയളവില്‍ തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തി.നിലവില്‍ പ്രതിദിനം 150ലേറെ സര്‍വിസുകളുമായി കോവിഡ് പൂര്‍വ കാലഘട്ടത്തിലെ വളര്‍ച്ചയിലേക്ക്‌ അടുക്കുകയാണ് സിയാല്‍. എയര്‍പോര്‍ട്ട് സ്ഥിതി വിവര കണക്ക് അനുസരിച്ച്‌, 2021 സെപ്റ്റംബര്‍-നവംബര്‍ കാലയളവില്‍ സിയാല്‍ 11,891 വിമാന സര്‍വിസുകളാണ് കൈകാര്യം ചെയ്തത്. ഇത് മുന്‍ കാലയളവിനേക്കാള്‍ 62 ശതമാനം കൂടുതലാണ്. യാത്രക്കാരുടെ എണ്ണത്തില്‍ 2020ലെ കാലയളവിനെ അപേക്ഷിച്ച്‌ 2021 സെപ്റ്റംബര്‍-നവംബര്‍ കാലയളവില്‍ വിമാനത്താവളം 110 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

മൂന്നു മാസത്തിനിടെ 6,73,238 രാജ്യാന്തര യാത്രക്കാര്‍ക്ക്‌ സൗകര്യമൊരുക്കാന്‍ സിയാലിനു സാധിച്ചു. ആഭ്യന്തര മേഖലയിലും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 6,85,817 ആഭ്യന്തര യാത്രക്കാരാണ് ഈ കാലയളവില്‍ സിയാല്‍ വഴി കടന്ന് പോയത്. മൂന്ന് മാസകാലയളവിലെ മൊത്തം യാത്രക്കാരുടെ എണ്ണം 13,59,055 ആണ്. 2020 സമാന കാലയളവില്‍ ഇത് 6,46,761 ആയിരുന്നു. വിമാനത്താവളത്തെ സുരക്ഷിതമായ യാത്ര കേന്ദ്രമാക്കി മാറ്റാനുള്ള കമ്ബനിയുടെ ശ്രമമാണ് വ്യോമയന മേഖലയിലെ സ്ഥിരമായ വളര്‍ച്ചയുടെ കാരണമെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

“ചെയര്‍മാന്‍റേയും ഡയറക്ടര്‍ ബോര്‍ഡിന്‍റെയും നിര്‍ദേശപ്രകാരം, യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പാക്കാന്‍ സിയാല്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിന് മുന്‍ വര്‍ഷത്തേക്കാളും കൂടുതല്‍ സര്‍വിസുകള്‍ നടപ്പാക്കാന്‍ ഈ വര്‍ഷം സാധിച്ചു” -എസ്. സുഹാസ് കൂട്ടിച്ചേര്‍ത്തു. 2021 ഡിസംബര്‍ 10ന് 23,029 യാത്രക്കാരും 154 വിമാനങ്ങളുമായി കൊച്ചിന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഉയര്‍ന്ന ട്രാഫിക്കിന് സാക്ഷ്യം വഹിച്ചു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗള്‍ഫിലേക്ക് മാത്രമായി സിയാല്‍ ഇപ്പോള്‍ 182 പ്രതിവാര സര്‍വിസുകള്‍ കൈകാര്യം ചെയ്യുന്നു. കൂടാതെ യു.കെ, ശ്രീലങ്ക, മാലി എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വിസുകളും സിയാലില്‍ നിന്നുമുണ്ട്. 20 മാസത്തെ നീണ്ട ഇടവേളക്കുശേഷം സിയാല്‍ സിംഗപ്പൂരിലേക്കുള്ള സര്‍വിസുകള്‍ പുനരാരംഭിച്ചു.

കൂടുതല്‍ അന്താരാഷ്ട്ര സര്‍വിസുകള്‍ വിപുലീകരിക്കാന്‍ ഇതോടെ സിയാലിനു സാധിച്ചു. കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത പാലിക്കുന്നതിന്‍റെ ഭാഗമായി, കൊച്ചിന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കായി കോവിഡ് പരിശോധന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരേസമയം 700 കോവിഡ് പരിശോധനകള്‍ നടത്താനുള്ള സജ്ജീകരണങ്ങള്‍ രാജ്യന്തര അഗമന ഭാഗത്ത്‌ ഒരുക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധിക്ക് മുമ്ബുള്ള കാലയളവില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്തിരുന്ന കൊച്ചിന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വരും മാസങ്ങളില്‍ വ്യോമയാന മേഖലയിയിലെ കുതിപ്പിനായി സജ്ജമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം22 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം1 day ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം1 day ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം1 day ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം6 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം1 week ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ