കേരളം
കറുമുറെ കഴിക്കാന്‍ ഇതാണ് അവസരം; കരിമീൻ സുലഭം, വില കുത്തനെ ഇടിഞ്ഞു
വേമ്പനാട്ട് കായലില്‍ ലഭ്യത കൂടിയതോടെ, മീന്‍ പ്രേമികളുടെ ഇഷ്ട ഇനമായ കരിമീനിന് വില ഇടിഞ്ഞു തുടങ്ങി. ഒരു കിലോഗ്രാം കരിമീനിന് 80 രൂപ മുതല്‍ നൂറു രൂപവരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞത്.
ആവശ്യക്കാര്‍ കൂടുതലുണ്ടെങ്കിലും ഉയര്‍ന്ന വിലയായിരുന്നു കരിമീന്‍ വാങ്ങുന്നതില്‍ നിന്ന് സാധാരണക്കാരനെ പിന്നോട്ടു വലിച്ചിരുന്നത്. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ നിലവില്‍ 230 രൂപ മുതല്‍ 450 രൂപ വരെയാണ് വിവിധ വലിപ്പത്തിലുള്ള ഒരു കിലോഗ്രാം കരിമീനിന് വില.
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ അടച്ചതിനാല്‍ കായലില്‍ ഒഴുക്ക് കുറവായതിനാല്‍ തെളിഞ്ഞ വെള്ളമുള്ള ഭാഗത്ത് കരിമീന്‍ കൂടുതല്‍ കാണപ്പെടും. വര്‍ഷത്തില്‍ 365 ദിവസവും പ്രജനനശേഷിയുള്ള മത്സ്യമാണ് കരിമീന്‍. ഒരു വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ശരാശരി 20 മുതല്‍ 25 കിലോഗ്രാം കരിമീന്‍ വരെ ദിവസേന ലഭിക്കുന്നുണ്ട്.
സംഘങ്ങളെ കൂടാതെ, തൊഴിലാളികളില്‍ നിന്ന് നേരിട്ട് കരകിമീന്‍ വാങ്ങി കച്ചവടം നടത്തുന്നവരും വിലകുറച്ചിട്ടുണ്ട്. ഇതോടെ നാടന്‍ കരിമീനിന്റെ വ്യാജനായി എത്തിയിരുന്ന ആന്ധ്ര കരിമീനിനും തിരിച്ചടിയായി. ഏതായാലും കുറഞ്ഞ വിലയ്ക്ക് നല്ല നാടന്‍ കരിമീന്‍ കഴിക്കാന്‍ കഴിയുന്നെന്ന സന്തോഷത്തിലാണ് മീന്‍ പ്രേമികള്‍.
ടൂറിസം തകര്‍ച്ചയും വില ഇടിച്ചു
ടൂറിസം മേഖലയിലെ തകര്‍ച്ചയാണ് ഉത്പാദനം കൂടിയിട്ടും കരിമീനിന്റെ വിലക്കുറവിനിടയാക്കിയത്. റിസോര്‍ട്ടുകളിലും ഹൗസ് ബോട്ടുകളിലുമാണ് കരിമീന്‍ വിഭവങ്ങള്‍ കൂടുതലായി വിറ്റിരുന്നത്. എന്നാല്‍, നിയന്ത്രണങ്ങളില്‍ ഇളവു വന്നെങ്കിലും റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും പേരിന് മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.
വില നോക്കാതെയാണ് ടൂറിസം മേഖലയിലേക്ക് കരിമീന്‍ വാങ്ങിയിരുന്നതെന്ന് സംരംഭകര്‍ പറയുന്നു. അതിഥികളുടെ താത്പര്യം മാത്രമേ നോക്കാറുണ്ടായിരുന്നുള്ളൂ. കൊവിഡിന് മുമ്ബ്, ഒരു ദിവസം 40 കിലോ കരിമീന്‍ വരെ വാങ്ങിയിരുന്ന ഹൗസ് ബോട്ടുടമകളുണ്ടായിരുന്നു. ഹൗസ് ബോട്ടുകള്‍ നിശ്ചലമായതോടെ കൊഞ്ച്, ചെമ്മീന്‍ എന്നിവയുടെ വിലയും മൂക്കുകുത്തി. ഹോട്ടലുകളിലും കള്ളുഷാപ്പുകളിലും സമാനമാണ് സ്ഥിതി.
കരിമീന്‍ വില ഇന്നലെ
(വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍)
എ പ്ലസ് കരിമീന്‍……..? 450
എ സൈസ്……………..? 350
ബി സൈസ്…………….? 300
” ലഭ്യത കൂടിയതാണ് കരിമീനിന്റെ വിലക്കുറവിന് കാരണം. ഇനിയും വില ഇടിയാനാണ് സാഹചര്യം.