കേരളം
എല്‍ഡിഎഫ് പ്രചാരണ വേദിയില്‍ കയ്യേറ്റശ്രമം;സി.പി.എം നേതാവ് ബേബി ജോണിനെ തളളിയിട്ടു
തൃശൂരില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയില്‍ കയ്യേറ്റശ്രമം. സി.പി.എം നേതാവ് ബേബി ജോണിനെ തളളിയിട്ടു. വേദിയില്‍ അതിക്രമിച്ചു കയറിയ ആളാണ് ബേബി ജോണിനെ തളളിയിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച് വേദിയില്‍ നിന്ന് മടങ്ങിയശേഷമാണ് സംഭവം. മന്ത്രി വി.എസ് സുനില്‍കുമാര്‍ അടക്കമുളളവര്‍ വേദിയിലുണ്ടായിരുന്നു.
തേക്കിൻകാട് മൈതാനിയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിലേക്ക് മദ്യപിച്ചെത്തിയാൾ അതിക്രമിച്ചു കയറി പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബഹളത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ വേദിയിൽ നിന്നു താഴെ വീണു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
തൃശൂർ ചെന്ദ്രാപിന്നി സ്വദേശിയാണ് വേദിയിലേക്ക് അതിക്രമിച്ച് കയറിയതെന്നാണ് വിവരം. ഇയാളെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനവിലേക്ക് കൊണ്ടുപോയി.സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് വേദിയിലുണ്ടായിരുന്ന മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. എഡിഎഫ് യോഗം അട്ടിമറിക്കാനുള്ള ഗൂഢാലോചന സംഭവത്തിന് പിറകിലുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
“എൽഡിഎഫിന് തുടർഭരണം ലഭിക്കുന്നതിൽ വിറളി പൂണ്ട് ആരെങ്കിലും ആസൂത്രിതമായി പദ്ധതിയിട്ട് ചെയ്തതാണോ ഇത് എന്ന കാര്യം എൽഡിഎഫ് അന്വേഷിക്കും,” മന്ത്രി പറഞ്ഞു. ബാക്കി വിവരങ്ങൾ പൊലീസ് അന്വേഷണത്തിന് ശേഷം വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.