കേരളം
ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു പറഞ്ഞിട്ടും മൊഴി രേഖപ്പെടുത്തിയില്ല: സർക്കാർ
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍. മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായി.
ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു വാരിയര്‍ പറഞ്ഞിട്ടും രേഖപ്പെടുത്തിയില്ല. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചു. ഇരയെ മണിക്കൂറുകള്‍ വിസ്തരിച്ച് ബുദ്ധിമുട്ടിച്ചെന്നും സര്‍ക്കാര്‍.
വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു.
മകളെ ഉപയോഗിച്ച് എട്ടാം പ്രതി ദിലീപ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു മൊഴി നല്‍കിയിരുന്നു. മൊഴി കൊടുക്കുന്നതിന് 3 ദിവസം മുമ്ബ് മകള്‍ ഫോണില്‍ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നല്‍കിയ മൊഴി.
എന്നാല്‍ ഈ സുപ്രധാന മൊഴി രേഖപ്പെടുത്താന്‍ വിചാരണക്കോടതി തയാറായില്ല. കേസിനെ സ്വാധീനിക്കാനുളള പ്രതിയുടെ ശ്രമമെന്നറിഞ്ഞിട്ടും ഇടപെട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് പിഴവുപറ്റി. തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യവും രേഖപ്പെടുത്താന്‍ കോടതി തയാറായില്ല.
കേട്ടറിവ് മാത്രമെന്നായിരുന്നു വിചാരണക്കാടതിയുടെ ന്യായമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. വിചാരണക്കോടതി മാറ്റണമെന്ന് സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും കോടതിയില്‍ സത്യവാങ്മൂലം ഹൈക്കോടതി പരിഗണിക്കുകയാണ്