കേരളം
സംസ്ഥാനത്ത് വീട്ടിൽ കഴിഞ്ഞ 444 കൊവിഡ് രോഗികൾ സമയത്ത് ചികിത്സ കിട്ടാതെ മരിച്ചതായി റിപ്പോർട്ട്
കൊവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന് തലവേദനയായി പുതിയ മരണകണക്കുകള്‍. സംസ്ഥാനത്ത് 1795 കൊവിഡ് രോഗികള്‍ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരണമടഞ്ഞതായി അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 444 പേര്‍ ഹോം ഐസൊലേഷനില്‍ കഴിഞ്ഞിരുന്നവരാണ് എന്നത് ആരോഗ്യവകുപ്പിനെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
ഇതോടെ ഹോം ഐസൊലേഷനിൽ കഴിയുന്ന മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികളോട് അടിയന്തിരമായി പരിശോധന നടത്താനും ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതർ ആവശ്യപ്പെട്ടു.
പ്രമേഹം ഹൈപ്പർടെൻഷൻ തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ‌് റാപ്പിഡ് റെസ്പോൺസ് ടീമിനോട് കുറച്ചു കൂടി സജീവമാകാനും ഇത്തരം രോഗങ്ങളുള്ളവർക്ക് പ്രത്യേക പരിഗണന നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.