ദേശീയം
ആശങ്കയുടെ വകഭേദമെന്ന്’ തരം തിരിച്ചിരിക്കുന്ന B.1.617 ‘ഇന്ത്യൻ വകഭേദം’ ആയി WHO ബന്ധപ്പെടുത്തിയിട്ടില്ല
കൊവിഡിന്റെ B.1.617 ഇന്ത്യൻ വകഭദം ആണെന്ന് WHO പറഞ്ഞിട്ടില്ലെന്ന് കേന്ദ്രം. നിരവധി മാധ്യമങ്ങൾ B.1.617 ആഗോള-തലത്തിൽ ആശങ്കയുടെ വകഭേദമായി (‘variant of global concern’) ലോകാരോഗ്യ സംഘടന തരം തിരിച്ചത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ചില മാധ്യമങ്ങൾ B.1.617 കൊറോണവൈറസിന്റെ ഇന്ത്യൻ വകഭേദമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
WHO അതിന്റെ 32 പേജ് അടങ്ങുന്ന റിപ്പോർട്ടിൽ എവിടെയും B.1.617 കൊറോണവൈറസിന്റെ ഇന്ത്യൻ വകഭേദമാണെന്നു പറയുന്നില്ല. അത് മാത്രമല്ല, ഈ വിഷയത്തിൽ എവിടെയും ‘ഇന്ത്യൻ’ എന്ന് വാക്ക് പോലും പരാമർശിച്ചിട്ടില്ല.
കൊവിഡ് ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.. B.1.617 എന്നാണ് ലോകാരോഗ്യ സംഘടന ഇതിന് പേര് നൽകിയിരിക്കുന്നത്
ഇന്ത്യ കഴിഞ്ഞാൽ ബ്രിട്ടനിലാണ് B.1.617 എറ്റവും കൂടുതലായി കാണപ്പെടുന്നത്. കൊവിഡിന്റെ ഇന്ത്യൻ വകഭേദത്തെ ആഗോള ഉത്‌കണ്‌ഠ എന്നാണ് ഡബ്ല്യു എച്ച് ഒ വിശേഷിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടൺ, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് വിഭിന്നങ്ങളായ കൊറോണ വൈറസ് സാന്നിദ്ധ്യങ്ങൾ കണ്ടെത്തിയത് .