Connect with us

ദേശീയം

ആര്‍ത്തവസമയത്ത് വാക്‌സിനേഷന്‍ സ്വീകരിക്കാം

Published

on

periods

വാക്സിനേക്കുറിച്ച് ഉയരുന്നതിൽ ഏറ്റവും പ്രധാനമായ സംശയം ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് വാക്സിൻ സ്വികരിക്കാമോ എന്നതാണ്. സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചില വാദങ്ങളാണ് ഇത്തരത്തിൽ ഒരു ചോദ്യം ഉയരുന്നതിന് പ്രധാന കാരണമായിരിക്കുന്നത്.

ആര്‍ത്തവചക്രത്തിൽ അഞ്ച് ദിവസം മുമ്പും ശേഷവും സ്ത്രീകൾ കൊവിഡ് -19 വാക്സിനുകൾ സ്വീകരിക്കരുത് എന്നാണ് പ്രചരിക്കുന്നത്. ഈ കാലയളവിൽ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി വളരെ കുറവാണെന്നാണ് പോസ്റ്റിൽ വിശദമാക്കുന്നത്. ഇങ്ങനെ ഒരു പ്രചരണം സമൂഹമാധ്യമങ്ങളിൽ ഉയര്‍ന്നതോടെ വിശദീകരണവുമായി സര്‍ക്കാരും രംഗത്തുവന്നു. ഇത്തരത്തിലുള്ള കിംവദന്തികളിൽ വീഴരുതെന്നും ജനങ്ങളോട് വാക്സിന്‍ സ്വീകരിക്കണമെന്നും സര്‍‍ക്കാര്‍ ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണങ്ങള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി ഡോക്ടർമാരും ആക്ടിവിസ്റ്റുകളും രംഗത്തുവന്നു. ഇതുവരെ, വാക്സിനുകളെ ആർത്തവത്തിലെ മാറ്റങ്ങളുമായി ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നുമില്ലെന്ന് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനത്തിൽ, യേൽ സ്കൂൾ ഓഫ് മെഡിസിനിലെ ആലീസ് ലു-കുള്ളിഗൻ, റാണ്ടി ഹട്ടർ എപ്സ്റ്റൈൻ എന്നിവരും ഈ അവകാശവാദം നിരസിച്ച് രംഗത്തുവന്നു. പിന്നാലെ നിരവധി ഡോക്ടര്‍മാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഇത്തരത്തിൽ വിമര്‍ശനവുമായി രംഗത്തുവന്നു. വാക്സിനേഷൻ ഫലപ്രാപ്തിയെ ആര്‍ത്തവത്തെ ബാധിക്കില്ലെന്നും എല്ലാ സ്ത്രീകളോടും എത്രയും വേഗം കുത്തിവയ്പ്പുകള്‍ എടുക്കണമെന്നും ഗൈനക്കോളജിസ്റ്റ് ഡോ. മുഞ്ജൽ വി കപാഡിയ പറഞ്ഞു.

ഈസ്ട്രജന്‍റെയും പ്രൊജസ്റ്ററോണിന്‍റെയും ഏറ്റക്കുറച്ചിലുകൾ ആർത്തവ ചക്രത്തിലെ വിവിധഘട്ടങ്ങളിൽ ഉണ്ടാവാറുണ്ട്. ആർത്തവ ചക്രത്തിലെ അവസാന അഞ്ച് ദിവസങ്ങളിൽ പ്രോസ്റ്റാഗ്ലാണ്ടിന്‍ എന്ന ഹോർമോൺ-ആക്ടിങ് ലിപ്പിഡ് കാരണം കോശജ്വലന പ്രക്രിയകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. കോശജ്വലന പ്രക്രിയ വാക്സിനോടുള്ള ശരീരത്തിന്‍റെ പ്രതികരണത്തെ ഒരുതരത്തിലും ബാധിക്കില്ല. കോവിഡ് 19 വാക്സിൻ കുത്തിവെപ്പിന് ശേഷം രോഗപ്രതിരോധശേഷി നേടാൻ കുറച്ച് ആഴ്ചകൾ എടുക്കും. എന്നാല്‍ ആർത്തവചക്രവുമായി യാതൊരു ബന്ധവും ഇതിനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആര്‍ത്തവത്തിന് അഞ്ചു ദിവസത്തിനു മുമ്പോ ശേഷമോ സ്ത്രീകൾ വാക്സിൻ എടുക്കാതിരിക്കേണ്ട യാതൊരു കാരണവുമില്ല.

എന്നിരുന്നാലും ആർക്കെങ്കിലും എന്തെങ്കിലും അസുഖകരമായ ശാരീരികാവസ്ഥ ഉണ്ടെങ്കിലോ അതികഠിനമായ വേദനയുണ്ടെങ്കിലോ വാക്സിൻ എടുക്കുന്നതിന് മുമ്പ് അവർ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. കാരണം വേദന സഹിക്കാനുള്ള കഴിവ് മനുഷ്യരിൽ വ്യത്യസ്തമാണ്. ആർത്തവചക്രത്തിനിടെ രോഗ പ്രതിരോധത്തിന് കുറവു സംഭവിച്ചാൽ പോലും പ്രതിരോധകുത്തിവെപ്പ് ഒഴിവാക്കാൻ ഇത് ഒരു കാരണമല്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം23 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ