ദേശീയം
ആര്‍ത്തവസമയത്ത് വാക്‌സിനേഷന്‍ സ്വീകരിക്കാം
വാക്സിനേക്കുറിച്ച് ഉയരുന്നതിൽ ഏറ്റവും പ്രധാനമായ സംശയം ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് വാക്സിൻ സ്വികരിക്കാമോ എന്നതാണ്. സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചില വാദങ്ങളാണ് ഇത്തരത്തിൽ ഒരു ചോദ്യം ഉയരുന്നതിന് പ്രധാന കാരണമായിരിക്കുന്നത്.
ആര്‍ത്തവചക്രത്തിൽ അഞ്ച് ദിവസം മുമ്പും ശേഷവും സ്ത്രീകൾ കൊവിഡ് -19 വാക്സിനുകൾ സ്വീകരിക്കരുത് എന്നാണ് പ്രചരിക്കുന്നത്. ഈ കാലയളവിൽ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി വളരെ കുറവാണെന്നാണ് പോസ്റ്റിൽ വിശദമാക്കുന്നത്. ഇങ്ങനെ ഒരു പ്രചരണം സമൂഹമാധ്യമങ്ങളിൽ ഉയര്‍ന്നതോടെ വിശദീകരണവുമായി സര്‍ക്കാരും രംഗത്തുവന്നു. ഇത്തരത്തിലുള്ള കിംവദന്തികളിൽ വീഴരുതെന്നും ജനങ്ങളോട് വാക്സിന്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണങ്ങള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി ഡോക്ടർമാരും ആക്ടിവിസ്റ്റുകളും രംഗത്തുവന്നു. ഇതുവരെ, വാക്സിനുകളെ ആർത്തവത്തിലെ മാറ്റങ്ങളുമായി ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നുമില്ലെന്ന് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനത്തിൽ, യേൽ സ്കൂൾ ഓഫ് മെഡിസിനിലെ ആലീസ് ലു-കുള്ളിഗൻ, റാണ്ടി ഹട്ടർ എപ്സ്റ്റൈൻ എന്നിവരും ഈ അവകാശവാദം നിരസിച്ച് രംഗത്തുവന്നു. പിന്നാലെ നിരവധി ഡോക്ടര്‍മാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഇത്തരത്തിൽ വിമര്‍ശനവുമായി രംഗത്തുവന്നു. വാക്സിനേഷൻ ഫലപ്രാപ്തിയെ ആര്‍ത്തവത്തെ ബാധിക്കില്ലെന്നും എല്ലാ സ്ത്രീകളോടും എത്രയും വേഗം കുത്തിവയ്പ്പുകള്‍ എടുക്കണമെന്നും ഗൈനക്കോളജിസ്റ്റ് ഡോ. മുഞ്ജൽ വി കപാഡിയ പറഞ്ഞു.
ഈസ്ട്രജന്‍റെയും പ്രൊജസ്റ്ററോണിന്‍റെയും ഏറ്റക്കുറച്ചിലുകൾ ആർത്തവ ചക്രത്തിലെ വിവിധഘട്ടങ്ങളിൽ ഉണ്ടാവാറുണ്ട്. ആർത്തവ ചക്രത്തിലെ അവസാന അഞ്ച് ദിവസങ്ങളിൽ പ്രോസ്റ്റാഗ്ലാണ്ടിന്‍ എന്ന ഹോർമോൺ-ആക്ടിങ് ലിപ്പിഡ് കാരണം കോശജ്വലന പ്രക്രിയകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. കോശജ്വലന പ്രക്രിയ വാക്സിനോടുള്ള ശരീരത്തിന്‍റെ പ്രതികരണത്തെ ഒരുതരത്തിലും ബാധിക്കില്ല. കോവിഡ് 19 വാക്സിൻ കുത്തിവെപ്പിന് ശേഷം രോഗപ്രതിരോധശേഷി നേടാൻ കുറച്ച് ആഴ്ചകൾ എടുക്കും. എന്നാല്‍ ആർത്തവചക്രവുമായി യാതൊരു ബന്ധവും ഇതിനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആര്‍ത്തവത്തിന് അഞ്ചു ദിവസത്തിനു മുമ്പോ ശേഷമോ സ്ത്രീകൾ വാക്സിൻ എടുക്കാതിരിക്കേണ്ട യാതൊരു കാരണവുമില്ല.
എന്നിരുന്നാലും ആർക്കെങ്കിലും എന്തെങ്കിലും അസുഖകരമായ ശാരീരികാവസ്ഥ ഉണ്ടെങ്കിലോ അതികഠിനമായ വേദനയുണ്ടെങ്കിലോ വാക്സിൻ എടുക്കുന്നതിന് മുമ്പ് അവർ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. കാരണം വേദന സഹിക്കാനുള്ള കഴിവ് മനുഷ്യരിൽ വ്യത്യസ്തമാണ്. ആർത്തവചക്രത്തിനിടെ രോഗ പ്രതിരോധത്തിന് കുറവു സംഭവിച്ചാൽ പോലും പ്രതിരോധകുത്തിവെപ്പ് ഒഴിവാക്കാൻ ഇത് ഒരു കാരണമല്ല.