Connect with us

രാജ്യാന്തരം

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡന്റ്‌

Published

on

യു എ ഇയുടെ പുതിയ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായി അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാനെ തിരഞ്ഞെടുത്തു. യുഎഇ സുപ്രീം കൗണ്‍സിൽ യോഗമാണ് പുതിയ പ്രസിഡന്റിനെ തീരുമാനിച്ചത്. 61കാരനായ ശൈഖ് മുഹമ്മദ് യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റും അബുദബിയുടെ 17ാമത്തെ ഭരണാധികാരിയുമാകും.

യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയായ ശൈഖ് മുഹമ്മദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. 2004ലാണ് ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ് യാനെ യുഎഇ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. 1961 മാര് ച്ച് 11ന് അല് ഐനിലാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. രാഷ്ട്രപിതാവും യു.എ.ഇ.യുടെ ആദ്യ പ്രസിഡന്റുമായിരുന്ന ശെെഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‍യാന്റെ മൂന്നാമത്തെ മകനാണ്. പിതാവിന്റെയും മാതാവ് ശെെ ഫാത്തിമ ബിൻത് മുബാറക്കിന്റെയും ശിക്ഷണത്തിലായിരുന്നു ബാല്യം. ശെെഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ ബിൻ സായിദ് ബിൻ ഖലീഫ ബിൻ ശഖ്ബൗത്ത് ബിൻ തിയാബ് ബിൻ ഇസ്സ ബിൻ നഹ്‍യാൻ ബിൻ ഫലാഹ് ബിൻ യാസ് എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ശെെഖ സലാമ ബിൻത് ഹംദാൻ അൽ നഹ്‍യാൻ ആണ് ഭാര്യ. നാല് ആൺമക്കളും അഞ്ച് പെൺമക്കളുമുണ്ട്.

ശെെഖ് മുഹമ്മദ് 18 വയസ്സുവരെ അൽ ഐനിലെയും അബുദബിയിലെയും സ്കൂളുകളിൽ വിദ്യാഭ്യാസം നേടി. 1979-ൽ അദ്ദേഹം പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിൽ ചേർന്നു. അവിടെ അദ്ദേഹം സെെനിക പരിശീലനം നേടി.

1979 ഏപ്രിലിൽ ബിരുദം നേടിയ ശേഷം ഷാർജയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് കോഴ്സിൽ ചേരാൻ യു.എ.ഇ.യിലേക്ക് മടങ്ങി. അമീരി ഗാർഡിലെ ഓഫീസർ, യു.എ.ഇ എയര്ഫോഴ്സിലെ പൈലറ്റ് തുടങ്ങി യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്ഡര് വരെയുള്ള നിരവധി റോളുകളിൽ അദ്ദേഹം സേവനമനുഷ്ടിച്ചു.

അന്തരിച്ച ശെെഖ് സായിദിന്റെയും അന്തരിച്ച ശെെഖ് ഖലീഫയുടെയും നിർദ്ദേശപ്രകാരം, തന്ത്രപരമായ ആസൂത്രണം, പരിശീലനം, സംഘടനാ ഘടന, പ്രതിരോധ ശേഷികൾ പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ യു എ ഇ സായുധ സേനയെ വികസിപ്പിക്കാൻ ശെെഖ് മുഹമ്മദ് ശ്രമങ്ങൾ നടത്തി. ശെെഖ് മുഹമ്മദിന്റെ നേരിട്ടുള്ള മാർഗനിർദേശവും നേതൃത്വവും യു എ ഇ സായുധ സേനയെ പല അന്താരാഷ്ട്ര സൈനിക സംഘടനകളും അസൂയയോടെ കാണുന്ന പ്രമുഖ സ്ഥാപനമായി മാറ്റി.

അബുദബി എമിറേറ്റിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും മികച്ച അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായി അവയെ പരിപോഷിപ്പിക്കാനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ടയാളാണ് ശെെഖ് മുഹമ്മദ്. ശെെഖ് മുഹമ്മദ് അബുദബി വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാനായി ചുമതലയേറ്റതു മുതൽ, ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും തിങ്ക് ടാങ്കുകളുമായും പങ്കാളിത്തം സ്ഥാപിക്കാൻ അക്ഷീണം പ്രയത്നിച്ചു.

വെള്ളിയാഴ്ച വെെകീട്ടാണ് യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായിരുന്ന ശെെഖ് ഖലീഫ ബിൻ സായിദ് അല നഹ്‍യാൻ വിടവാങ്ങിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version