Uncategorized
നേരിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ചികിത്സ പ്രാഥമിക കേന്ദ്രങ്ങളിൽ; രോഗികൾക്ക് മാസികാരോഗ്യ വിദഗ്ധന്റെ സേവനം; പുതിയ മാർഗ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
കൊവിഡ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങൾക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ടത്തിൽ പ്രാഥമിക കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചാൽ മതിയാകും. കൊവിഡ് ബാധ ഗുരുതരമെങ്കിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാം. രോഗബാധ കൂടുന്ന സാഹചര്യത്തിലാണ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനമായത്.
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലെ കൊവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രികൾ തികയാതെ വന്നേക്കുമെന്ന വിലയിരുത്തലിലാണ് പുതിയ നടപടി. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ടത്തിൽ തന്നെ സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റേണ്ടതില്ല. പ്രാഥമിക പരിശോധനാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ച ശേഷം രോഗബാധ ഗുരുതരമെങ്കിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാം. പ്രാഥമിക പരിശോധനാ കേന്ദ്രളായി
ഓഡിറ്റോറിയം, ഹാളുകൾ, ഇൻഡോർ സ്റ്റേഡിയം എന്നിവ ഉപയോഗിക്കാം.
ഒരു കേന്ദ്രത്തിൽ പരമാവധി 50 പേരെ പ്രവേശിപ്പിക്കാമെന്ന് മാർഗനിർദേശങ്ങളിലുണ്ട്.