കേരളം
നാട്ടാനയെ ആക്രമിച്ച കാട്ടാനക്കൂട്ടം ഒരു വീടിന് മുന്നിലൂടെ നടന്നുനീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഇന്നലെ കല്ലടിക്കോടെത്തി നാട്ടാനയെ ആക്രമിച്ച കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ഇന്നലെ രാത്രി 11.30 ഓടെ എത്തിയ കാട്ടാനക്കൂട്ടമാണ് നാട്ടാനയെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് നാട്ടാനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തടിപിടിക്കാനായി കൊണ്ടുവന്ന ആനയെയാണ് കാട്ടാനകൾ കുത്തിപ്പരിക്കേൽപ്പിച്ചത്. ആനയെ ചങ്ങലകൊണ്ട് ബന്ധിച്ച് മരത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് പാപ്പാൻമാർ സമീപത്ത് ഉറങ്ങുകയായിരുന്നു. ആനയുടെ അലറൽ കേട്ടാണ് അവർ ഉണർന്നത്.
ആ സമയം മൂന്ന് കാട്ടാനകൾ ചേർന്ന് നാട്ടാനയെ ആക്രമിക്കുകയായിരുന്നുവെന്ന് പാപ്പാൻമാർ പറയുന്നു. പിന്നീട് പടക്കം പൊട്ടിച്ചണ് കാട്ടാനക്കൂട്ടത്തെ സ്ഥലത്തുനിന്ന് തുരത്തിയത്. അതേസമയം, ചിന്നക്കനാലിൽ നിന്ന് പെരിയാറിലെത്തിച്ച അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ഇപ്പോൾ തമിഴ്നാട് വനമേഖലയിൽത്തന്നെയാണ് ആന ചുറ്റിത്തിരിയുന്നത്.