Covid 19
കേരളത്തിൽ വീണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു
കേരളത്തിൽ വീണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. ഇന്ന് സംസ്ഥാനത്ത് 17.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 17,106 പേര്‍ക്കാണ്. ഇതോടെ തിരുവോണ ദിനത്തിലെ കോവിഡ് കണക്ക് ആശങ്ക ഉയർത്തുകയാണ്. ഓണം കഴിഞ്ഞാല്‍ കേരളം അടച്ചിടേണ്ടി വന്നേക്കും എന്നുള്ള ആശങ്കയും ശക്തമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,481 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എംപി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,01,70,011 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 83 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,428 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,136 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗ വ്യാപനം അതിശക്തമാണ്. കണക്കുകള്‍ കുറഞ്ഞില്ലെങ്കില്‍ സമ്ബൂര്‍ണ്ണ അടച്ചിടലിലേക്ക് കാര്യങ്ങള്‍ നീങ്ങും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,92,339 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,65,079 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,260 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1901 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടക്കകൾക്കു ക്ഷാമം നേരിടുന്നു. പാലക്കാട്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികൾ നിറയുന്നത്. എന്നാൽ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലും ചികിത്സ തേടുന്ന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവു രേഖപ്പെടുത്തുന്നു.
പാലക്കാടു ജില്ലയിൽ ഐസിയു, വെന്റിലേറ്റർ ഒഴിവില്ല. ജില്ലാ കോവിഡ് ആശുപത്രിയിൽ ആകെയുള്ളത് 53 വെന്റിലേറ്ററുകളാണ്. അതിൽ 50 ലും കോവിഡ് ബാധിതർ ഉണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും ജില്ലയിൽ ഉയരുന്നു. എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ 2 മാസമായി എല്ലാ ഐസിയു കിടക്കകളും നിറഞ്ഞിരിക്കയാണ്. വെന്റിലേറ്ററുകളും ഒഴിവില്ല. പിവിഎസ് ആശുപത്രിയിലെയും സിയാൽ കൺവെൻഷൻ സെന്ററിലെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ പൂട്ടിയതോടെയാണ് മെഡിക്കൽ കോളജിൽ ബെഡുകൾ നിറഞ്ഞത്.