കേരളം
ചെന്നിത്തലയ്ക്കെതിരെ റിബൽ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു
ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതി ഹരിപ്പാട് നോമിനേഷൻ സമർപ്പിച്ചു. സ്ഥാനാർഥി പട്ടികയിൽ അനീതിയും, അസമത്വവും, രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് രാഷ്ട്രീയവും തുറന്ന് കാട്ടാൻ വേണ്ടിയാണ് സ്ഥാനാർഥിത്വമെന്ന് നിയാസ് പ്രതികരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം രമേശ് ചെന്നിത്തലയെ തുറന്ന് കാട്ടികൊണ്ട് പത്രസമ്മേളനം നടത്തുമെന്നും നിയാസ് പറഞ്ഞു.
പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് നിയാസ് മത്സരിക്കാന്‍ രംഗത്തെത്തിയത്. അവസാന മണിക്കൂറില്‍ പ്രതിപക്ഷ നേതാവിനെതിരായ പത്രികാസമര്‍പ്പണം മണ്ഡലത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. അതേസമയം ചെന്നിത്തല ഇതിനോടകം മണ്ഡലത്തിൽ പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
ഹരിപ്പാട്ടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ ചെന്നിത്തല വികാരാധീനനായിരുന്നു. ഹരിപ്പാട് എന്നും തനിക്ക് പ്രിയപ്പെട്ടതാണ്. എന്നും ഈ നാട് തന്നെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ടെന്നും വിതുമ്പിക്കൊണ്ട് ചെന്നിത്തല പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജിവന്‍മരണ പോരാട്ടമാണെന്നും ചെന്നിത്തല പറഞ്ഞു. ‘ജീവിതത്തില്‍ ഏതു സ്ഥാനം കിട്ടുന്നതിനെക്കാള്‍ വലുതാണ് ഹരിപ്പാട്ടെ ജനങ്ങളുടെ സ്‌നേഹം.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും ഹരിപ്പാട്ടെ ജനങ്ങള്‍ തന്നെ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. ഒരു രാഷ്ട്രീയ നേതാവിന് ഇതിനെക്കാള്‍ വലിയ സൗഭാഗ്യം മറ്റെന്താണ്. ആ സ്‌നേഹവും വാത്സല്യവും ശക്തിയും ഹരിപ്പാട്ടെ ജനങ്ങള്‍ എന്നും തനിക്ക് നല്‍കി. നാല് തവണ ഇവിടെനിന്നും എംഎല്‍എ ആകാനുള്ള അവസരം ജനങ്ങള്‍ നല്‍കി. അഞ്ചാമത്തെ തവണയാണ് ജനവിധി തേടുന്നത്. നിയമസഭയില്‍ മത്സരിക്കുമെങ്കില്‍ അത് ഹരിപ്പാട് മാത്രമായിരിക്കും എന്നുള്ള നിശ്ചയദാര്‍ഢ്യമാണ് തന്നെ നയിച്ചതെന്നും ചെന്നിത്തല പറഞ്ഞു.