ദേശീയം
മഹാരാഷ്ട്രയിലെ ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി
മഹാരാഷ്ട്രയിലെ ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കൊറോണ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കി കേന്ദ്രം. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ നിര്‍മ്മിക്കാനാണ് സ്ഥാപനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാരാണ് വിവരം പുറത്തുവിട്ടത്.
ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊവാക്‌സിന്‍ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡിപ്പാര്‍ട്ട്‌മെന്റാണ് അനുമതി നല്‍കിയത്. സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെയാകും ഉല്‍പ്പാദനം നടത്തുക എന്നാണ് ട്വിറ്റില്‍ കുറിച്ചിരിക്കുന്നത്. ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയ്ക്ക് നന്ദിയറിയിച്ചതായും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഹാഫ്‌കൈൻ ഇൻസ്റ്റിറ്റ്യൂട്ടിന് കൊറോണ വാക്‌സിൻ ഉൽപാദിപ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ കേന്ദ്രത്തെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. നിലവിൽ ഹൈദരാബാദിലുള്ള ഭാരത് ബയോടെക്കാണ് കൊവാക്‌സിൻ നിർമ്മാണം നടത്തുന്നത്.
അതേസമയം കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആരാധനാലയങ്ങിലും, സിനിമാഹാളിലും, പാർക്കുകളിലും പ്രവേശനമുണ്ടാകില്ല. അവശ്യസർവീസുകൾക്കും ബാങ്കിംഗ് മേഖലയ്ക്കും ഇളവുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. രോഗവ്യാപനം പിടിച്ച് നിർത്താനായില്ലെങ്കിൽ ലോക്ഡൗണിലേക്ക് പോവേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കി.