കേരളം
പാലാരിവട്ടം അഴിമതിക്കേസ്: മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.
ആശുപത്രിയില്‍ എത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റു രേഖപ്പെടുത്തിയത്.
ഇബ്രാഹിം കുഞ്ഞിനെ പാലാരിവട്ടം അഴിമതി കേസിൽ അഞ്ചാം പ്രതിയാക്കും.
ലേക്‌ഷോർ ആശുപത്രിയിൽ ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞ് ചികിത്സ തേടിയത്. വിജിലൻസ് സംഘം ഇവിടെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി.
ഡോക്ടറുമായി സംസാരിച്ചപ്പോൾ ഇബ്രാഹിം കുഞ്ഞിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളിലെന്ന് വ്യക്തമാക്കിരുന്നു. നിയമ നടപടികൾക്ക് തടസ്സമില്ല. ടി ഒ സുരജിന്റെ മൊഴി നിർണായകമായി
വിജിലൻസ് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് അറസ്റ്റിലേക്കു നീങ്ങിയത്.
സൂരജിന്റെ മൊഴിക്ക് ഒപ്പം കരാർ കമ്പനി എം ഡി സുജിത് ഗോയലിന്റെ മൊഴിയും ഇബ്രാഹിം കുഞ്ഞിന് തിരിച്ചടിയായി.