Connect with us

ദേശീയം

ഓപ്പറേഷന്‍ കാവേരി; ഇന്ത്യയിലെത്തിയ 117 യാത്രക്കാര്‍ ക്വാറന്റൈനില്‍; സംഘത്തില്‍ 16 മലയാളികളും

Published

on

ഓപ്പറേഷന്‍ കാവേരിയിലൂടെ ഇന്ത്യയിലെത്തിച്ച 1191 പേരില്‍ 117 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പനി വാക്‌സിന്‍ എടുത്തിട്ടില്ലെന്ന കാരണത്താലാണ് ഇവരെ ക്വാറന്റൈനിലാക്കിയത്. ഏഴ് ദിവസത്തിന് ശേഷം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

ഇന്ത്യക്കാരായ മൂവായിരത്തോളം യാത്രക്കാരെയാണ് സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരി വഴി കേന്ദ്ര സര്‍ക്കാര്‍ ഒഴിപ്പിക്കുന്നത്. സുഡാനില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കായി ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതുവരെ എത്തിയ 1,191 യാത്രക്കാരില്‍ 117 പേരെയാണ് മഞ്ഞപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ എല്ലാ യാത്രക്കാരെയും 7 ദിവസത്തിന് ശേഷം വിട്ടയയ്ക്കും.

ബംഗളൂരുവിലും ഡല്‍ഹിയിലും എത്തിയ യാത്രക്കാര്‍ക്കാണ് യെല്ലോ ഫീവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് അധികൃതര്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവരില്‍ 16 പേരാണ് മലയാളികളായുള്ളത്. ഓപ്പറേഷന്‍ കാവേരിയുടെ കീഴില്‍ 26 ഓളം മലയാളികളെയാണ് കേരളത്തിലെത്തിച്ചത്. ഇതോടെ ഇതുവരെ നാട്ടിലെത്തിയ മലയാളികളുടെ എണ്ണം 56 ആയി.

ആദ്യ ബാച്ചില്‍ 360 യാത്രക്കാരാണ് സുഡാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. ഏപ്രില്‍ 26 ന് 240 യാത്രക്കാരുമായി മുംബൈയിലെത്തിയ രണ്ടാമത്തെ വിമാനത്തിലെ 14 പേരെ ക്വാറന്റൈന്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം രണ്ടുപേരെ വിട്ടയയ്ക്കുകയും ശേഷിക്കുന്ന 12 പേര്‍ ഉടന്‍ വിടുകയും ചെയ്യും. 360 യാത്രക്കാരുമായി മൂന്നാമത്തെ വിമാനം ഇന്നലെ ഉച്ചയോടെയാണ് ബെംഗളൂരുവിലെത്തിയത്. അതില്‍ 47 യാത്രക്കാരെ ആദ്യം ക്വാറന്റൈന്‍ ചെയ്തിരുന്നു. വാക്‌സിനേഷന്‍ പരിശോധിച്ച ശേഷം 3 പേരെ ഇന്ന് വിട്ടയച്ചു. അഞ്ച് യാത്രക്കാരുടെ കൂടി പരിശോധന പുരോഗമിക്കുകയാണ്.

നാലാമത്തെ വിമാനം ഇന്നലെ വൈകുന്നേരം 231 യാത്രക്കാരുമായി ഡല്‍ഹിയിലെത്തി. ഇതില്‍ 61 പേരെ ക്വാറന്റൈന്‍ ചെയ്യുകയും ഒരാളെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. 35 യാത്രക്കാര്‍ ഡല്‍ഹി എപിഎച്ച്ഒയിലും 26 പേര്‍ സഫ്ദര്‍ജംഗ് ആശുപത്രിയിലുമാണ്. അഞ്ചാമത്തെ വിമാനം 367 യാത്രക്കാരുമായി ഇന്ന് രാത്രി ഡല്‍ഹിയിലെത്തും. 320 യാത്രക്കാരുമായി ഒരു വിമാനം കൂടി നാളെ രാവിലെ 10.30 ന് ബെംഗളൂരുവില്‍ എത്തുമെന്നാണ് വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version