ദേശീയം
കോവിഡ് വ്യാപനം: ഐ.പി.എല്‍ മാറ്റിവെക്കാൻ സാധ്യത
രാജ്യത്തെ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഐ.പി.എല്‍ മത്സരങ്ങൾ മാറ്റിവെക്കാൻ സാധ്യത. ഐ.പി.എല്‍ പതിനാലാം സീസണ്‍ കനത്ത ബയോ ബബ്ള് സുരക്ഷയോടെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്. എന്നാല്‍, ഇതിനിടയിലും കൊല്‍ക്കത്ത നൈറ്റ് റൈേഡഴ്സ് താരങ്ങളായ സന്ദീപ് വാര്യരും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ് പോസിറ്റീവായതോടെ തിങ്കളാഴ്ചത്തെ കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം നീട്ടിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനനത്തിന്‍റെ തീവ്രത കുറയുന്നതുവരെ ഐ.പി.എല്‍ മാറ്റിവെച്ചേക്കുമെന്ന അഭ്യൂഹങ്ങളാണിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് നിറയുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ ഐ.പി.എല്‍ നടത്തുന്നതിനെതിരെ പല കോണുകളില്‍നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. താരങ്ങളും അമ്ബയര്‍മാരുമടക്കം പലരും പാതിവഴിയില്‍ ടൂര്‍ണമെന്‍റില്‍നിന്ന് പിന്മാറിയിട്ടുമുണ്ട്. മറ്റു പലരും പിന്മാറാനുള്ള ഒരുക്കത്തിലുമാണ്. എന്നിട്ടും ഐ.പി.എല്ലുമായി മുേമ്ബാട്ടുപോകാനുള്ള തീരുമാനത്തിലായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ടൂര്‍ണമെന്‍റില്‍നിന്ന് പിന്മാറാന്‍ തുനിഞ്ഞ പ്രമുഖ കളിക്കാരെയടക്കം ബി.സി.സി.ഐ ഇടപെട്ട് തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍, ഇതുവരെ തുടര്‍ന്ന കടുംപിടുത്തത്തിന് ബി.സി.സി.ഐക്ക് അയവു വരുത്തേണ്ടി വരുമെന്നാണ് സൂചനകള്‍. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് കളിക്കാര്‍ കോവിഡ് പരിേശാധനയില്‍ പൊസിറ്റീവ് ആയതോടെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ അവരുമായി ഏറ്റുമുട്ടിയ ടീമുകള്‍ തങ്ങളുടെ കളിക്കാരോട് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ മത്സരം നീട്ടിവെക്കുകയെന്നതല്ലാതെ ബി.സി.സി.ഐക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വരും.
കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന് റോയല്‍സ്, പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകളാണ് കൊല്‍ക്കത്തക്കെതിരെ കളത്തിലിറങ്ങിയത്. ആ മത്സരങ്ങള്‍ നിയന്ത്രിച്ച അമ്ബയര്‍മാരും ഐസൊലേഷനിലേക്ക് മാറേണ്ടി വരും. എതിര്‍ ടീമിലെ കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കളത്തിലിറങ്ങാന്‍ താല്‍പര്യമില്ലെന്ന് ബാംഗ്ലൂര്‍ അറിയിച്ചതിനു പിന്നാലെയാണ് മത്സരം നീട്ടിവെച്ചത്. ഈ മത്സരത്തിന്‍റെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് സംഘാടകര്‍ പ്രഖ്യാപിച്ചത്. മെയ് 30ന് ഫൈനല്‍ നടക്കുന്ന രീതിയിലാണ് നിലവിലെ ഫിക്സ്ചര്‍.
പരിശീലനത്തിനും കളിക്കുമിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സ്കാനിങ്ങിനും പരിശോധനകള്‍ക്കുമായി ഇരുവരും ആശുപത്രിയില്‍ പോയതിനെ തുടര്‍ന്നാണ് ബയോ ബബ്ളിനിടയിലും കൊല്‍ക്കത്ത താരങ്ങള്‍ക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനം. കൊല്‍ക്കത്ത ക്യാമ്ബില്‍ പലര്‍ക്കും രോഗബാധ സംശയിക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. സഹതാരങ്ങളുടെ പരിശോധനാ ഫലം പൊസിറ്റീവ് ആണെന്ന് വിവരം ലഭിച്ചതോടെ കൊല്‍ക്കത്ത ടീമംഗങ്ങള്‍ പൂര്‍ണമായും ഐസൊലേഷനിലേക്ക് മാറിയിട്ടുണ്ട്.