ദേശീയം
ഓക്സിജൻ ക്ഷാമം; പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരെന്ന് ഹൈക്കോടതി
ഓക്സിജൻ ക്ഷാമത്തിന് പരിഹാരം കാണേണ്ടത് കേന്ദ്ര സർക്കാരിന്റെ ജോലിയാണെന്ന് ഡൽഹി ഹൈക്കോടതി. ഓക്സിജൻ ക്ഷാമം ഉള്ളതിനാൽ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. എന്തുകൊണ്ടാണ് ആവശ്യമുള്ളതിനേക്കാൾ കുറവ് ഓക്സിജൻ ഡൽഹിക്ക് അനുവദിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു.
48 മണിക്കൂറിനുള്ളിൽ 30 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ ലഭിക്കുമ്പോൾ ഡൽഹിക്ക് എന്തുകൊണ്ടാണ് 480 മെട്രിക് ടൺ മാത്രം അനുവദിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ, ഓക്സിജൻ അനുവദിക്കുന്നത് നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു.
അതേസമയം ഗുജറാത്തിലെ സൂറത്തിലും മെഡിക്കല്‍ ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. സൂറത്തിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമെന്ന് ഐ.എം.എ. നാനൂറ് ആശുപത്രികളില്‍ നാലായിരത്തില്‍ അധികം രോഗികളാണുള്ളത്. ആവശ്യത്തിന് ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ രോഗികളെ പറഞ്ഞുവിടേണ്ടി വരുമെന്നും ഐ.എം.എ. സൂറത്ത് യൂണിറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്നെ ഗുജറാത്തില്‍ വലിയ തോതിലുള്ള പ്രതിസന്ധിയുണ്ട്. അഹമ്മദാബാദിലും മറ്റ് നഗരങ്ങളിലും കോവിഡ് രോഗികള്‍ക്ക് മതിയായ കിടക്കയും ഓക്‌സിജനും ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇതിനിടെയാണ് സൂറത്തിലെ അവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.