Connect with us

ദേശീയം

ചെങ്കോട്ടയിലേക്ക് നടത്തിയ മാര്‍ച്ചിന് പിന്നില്‍ ക്രിമിനല്‍ പശ്ചാത്തലത്തിലുള്ളവർ; പ്രാഥമിക തെളിവുകൾ പുറത്ത് വിട്ട് ഡല്‍ഹി പോലീസ്

Published

on

30

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലേക്ക് നടത്തിയ മാര്‍ച്ചിന് പിന്നില്‍ ക്രിമിനല്‍ പശ്ചാത്തലത്തിലുള്ളവരാണെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാക്കുന്നത്. കാര്‍ഷിക സമരത്തിന്റെ മറവില്‍ ഇടനിലക്കാരാണ് ട്രാക്ടര്‍ സമരവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുമുണ്ടാക്കിയത്. ഇവര്‍ നടത്തിയ അക്രമങ്ങളില്‍ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാര്‍ച്ചില്‍ പങ്കെടുത്തതില്‍ തിരിച്ചറിഞ്ഞ പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി കണ്ടത്തിയത്. അക്രമസംഭവങ്ങളുടെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്താണ് ഇതില്‍ ചിലരെ പോലീസ് തിരിച്ചറിഞ്ഞത്. പഞ്ചാബ് സ്വദേശികളായ ഇവര്‍ക്കുവേണ്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നതന്ന് ഡല്‍ഹി പോലീസ് സ്വകാര്യ മാധ്യമത്തോട് വ്യക്തമാക്കിയത്.

കലാപകാരികള്‍ക്കായി അന്വേഷണം നടത്തി വരികയാണ്. മുപ്പതോ നാല്‍പ്പതോ ട്രാക്ടറുകളിലും 150 ഓളം മോട്ടോര്‍ സൈക്കിളുകളിലും കാറുകളിലുമായി ആയിരത്തോളം പേരാണ് ചെങ്കോട്ട പരിസരത്ത് പ്രവേശിച്ചത്. അവിടെവെച്ച് പോലീസുകാരെ പിന്തുടര്‍ന്ന് ആക്രമിക്കുകയും അവരുടെ ഉപകരണങ്ങള്‍ കൊള്ളയടിക്കുകയും ചിലരെ പൊതു ടോയ്‌ലറ്റില്‍ ബന്ധികളാക്കുകയും ചെയ്‌തെന്നാണ് ഡല്‍ഹി പോലീസിന്റെ എഫ്ഐആറില്‍ പറയുന്നത്.

നിരവധി സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സ്‌കാൻ ചെയ്ത ശേഷം ചിലരെ പോലീസ് തിരിച്ചറിഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. “അഞ്ചോ ആറോ പേരുടെ വിവരങ്ങൾ പഞ്ചാബ് പോലീസിൽ പരിശോധിച്ചു. ചിലർക്കെതിരെ മുൻകാലങ്ങളിൽ കൊലപാതകശ്രമങ്ങൾക്ക് കേസുണ്ടായിരുന്നെന്നും, മറ്റുചിലർ കലഹങ്ങളിൽ അറസ്റ്റിലായിട്ടുണ്ടെന്നുമാണ് വിവരം.

അക്രമാസക്തരായ ചില പ്രതിഷേധക്കാര്‍ ഡല്‍ഹി സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പൊലീസ് തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ 38 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ 84 പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്.

അക്രമസംഭവങ്ങൾക്ക് പിറകെ ഹരിയാനയിൽ പ്രഖ്യാപിച്ച മൊബൈൽ ഇന്റർനെറ്റ് വിലക്ക് സംസ്ഥാന സർക്കാർ ദീർഘിപ്പിച്ചിട്ടുണ്ട്. അംബാല, യമുനാനഗർ, കുരുക്ഷേത്ര, കർണാൽ, കൈതാൽ, പാനിപ്പത്, ഹിസാർ, ജിന്ദ്, റോഹ്തക്, ഭിവാനി, ചാർക്കി ദാദ്രി, ഫത്തേഹാബാദ്, റെവാരി, സിർസ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ ജനുവരി 31 വരെ വൈകുന്നേരം 5 മണി വരെ നീട്ടി. സോണിപത്, ജജ്ജർ, പൽവാൾ ജില്ലകളിൽ സേവനങ്ങൾ നേരത്തേ നിർത്തിവച്ചിരിക്കുന്നു.

ഇതിനിടെ റിപബ്ലിക് ദിനത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെയും സാമൂഹ്യ മാധ്യമ പോസ്റ്റുകളുടെയും പേരിൽ കോൺഗ്രസ് എംപി ശശി തരൂർ, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേസായ്, മൃണാൾ പാണ്ഡെ, പരേഷ് നാഥ്, അനന്ത് നാഥ്, വിനോദ് കെ ജോസ് തുടങ്ങിയവർക്കെതിരെ ഡൽഹി പൊലീസ് ശനിയാഴ്ച എഫ്ഐആർ രേഖപ്പെടുത്തി. ഉത്തർപ്രദേശ് പോലീസും മധ്യപ്രദേശ് പൊലീസും നേരത്തെ കേസെടുത്തിരുന്നു.

അതേസമയം ട്രാക്ടർ റാലിയുടെ മറവിൽ തലസ്ഥാന നഗരിയിലും ചെങ്കോട്ടയിലും പ്രതിഷേധക്കാർ നടത്തിയ അക്രമങ്ങളുടെ ദൃശ്യങ്ങൾ ഡൽഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈൽ ഫോണിൽ പകർത്തിയത് ഉൾപ്പെടെയുളള അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ മാദ്ധ്യമപ്രവർത്തകരും പൊതുജനങ്ങളും കൈമാറണമെന്നാണ് പോലീസ് അഭ്യർത്ഥിച്ചിരിക്കുന്നത്.

ഐടിഒയിലെ ഡൽഹി പോലീസ് ആസ്ഥാനത്ത് എത്തി ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫോട്ടോകളും കൈമാറാം. അക്രമികളെ പിടികൂടാൻ സഹായിക്കുന്ന മൊഴികളും നൽകാമെന്ന് പോലീസ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. ഏത് പ്രവർത്തിദിവസത്തിലും ഓഫീസ് സമയങ്ങളിൽ ഇത് കൈമാറാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് വിളിക്കാനുളള മൊബൈൽ നമ്പരും ലാൻഡ് ഫോൺ നമ്പരും ഇ മെയിൽ വിലാസവും പോലീസ് പങ്കുവെച്ചിട്ടുണ്ട്. കലാപത്തിൽ അക്രമം നടത്തിയവരെ ഫെയ്‌സ് റെക്കൊഗ്നീഷൻ സംവിധാനം വഴി വീഡിയോ ദൃശ്യങ്ങളിൽ നിന്നും ചിത്രങ്ങളിൽ നിന്നും കണ്ടെത്തുമെന്ന് ഡൽഹി പോലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പോലീസ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിലെടുക്കുന്നവരെ കലാപത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമായി മനസിലാക്കിയ ശേഷം അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gavi.jpeg gavi.jpeg
കേരളം11 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ