ദേശീയം
ലോക പ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു
ലോകപ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റും , പുലിറ്റ്സർ പുരസ്കാര ജേതാവും , റോയിട്ടേഴ്സ് പ്രതിനിധിയുമായ ഡാനിഷ് സിദ്ദീഖി (42) കൊല്ലപ്പെട്ടു.
റോയിട്ടേഴ്സിന് വേണ്ടി അഫ്ഗാനിസ്ഥാൻ സംഘർഷഭൂമിയിൽ ഫോട്ടേയെടുക്കുവാൻ പോയ ഡാനിഷ് സിദ്ദീഖി കാണ്ഡഹാറിൽ ഐ.എസ്. ആക്രമത്തിലാണ് കൊല്ലപ്പെട്ടത് . മുംബൈ സ്വദേശിയായ ഡാനിഷ് സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ ശേഷം മുബൈയിൽ സ്വകാര്യ ചാനൽ റിപ്പോർട്ടറായായിരുന്നു പത്ര പ്രവർത്തന രംഗത്ത് തുടക്കം. തുടർന്ന് റോയിട്ടേഴ്സിൽ ഇൻ്റേൺ ഷിപ്പിന് ചേർന്നതോടെയാണ് ജീവിതം മാറി മറിഞ്ഞത്.
ഇറാഖ് യുദ്ധവും, നേപ്പാൾ ഭൂകമ്പത്തിൻ്റെയും മറ്റും ഹൃദയമുലക്കുന്ന നിരവധി ചിത്രങ്ങൾ ഡാനിഷിൻ്റെ കാമറാ കണ്ണിലൂടെയാണ് പുറം ലോകം കാണുന്നത്. ഏത് യുദ്ധമുഖത്തേക്കും കുതിച്ചു പായുന്ന ധീരനായിരുന്നു ഡാനിഷ് സിദ്ദീഖി. തനിക്ക് ഏറെയും വെല്ലുവിളി ഉയർത്തിയത് മ്യാൻമർ അഭയാർത്ഥി ചിത്രങ്ങളായിരുന്നുവെന്ന് ഡാനിഷ് വെളിപ്പെടുത്തിയിരുന്നു.
സമൂഹത്തിന് നേരെ തിരിച്ചു പടിച്ച കണ്ണാടിയാണ് തൻ്റെ ക്യാമറയെന്ന് പറഞ്ഞിരുന്ന ഡാനിഷ് ഒടുവിൽ കാണ്ഡഹാർ യുദ്ധമുഖത്തു തന്നെയാണ് കാമറ ക്ലിക്ക് അവസാനിപ്പിച്ചത്.
മലയാളി മാധ്യമ പ്രവർത്തകരുമായി നല്ല അടുപ്പം പുലർത്തിയിരുന്ന ഡാനിഷിൻ്റെ വിടവാങ്ങൽ വാർത്ത ഞെട്ടലോടെയാണ് ഇന്ത്യൻ മാധ്യമ ലോകം ഏറ്റു വാങ്ങിയത്.