ദേശീയം
ബംഗാളും അസമും പോളിംഗ് ബൂത്തിലേക്ക്… രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്
ബംഗാളിലും അസമിലും ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. ബംഗാളിൽ 30, അസമിൽ 39 വീതം മണ്ഡലങ്ങളിലാണു നാളെ വോട്ടെടുപ്പ്. മുഖ്യമന്ത്രി മമത ബാനർജിയും വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമാണ് ബംഗാളിലെ രണ്ടാംഘട്ടത്തെ ശ്രദ്ധേയമാക്കുന്നത്.
തൃണമൂൽ കോൺഗ്രസും ബിജെപിയും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ഇടത് – കോൺഗ്രസ് സഖ്യത്തിൽ സിപിഎം 15, കോൺഗ്രസ് 9, സിപിഐ 2, ഐഎസ്എഫ് 2, ഫോർവേഡ് ബ്ലോക്ക് 1 വീതം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നു. അസമില്‍ ഡെപ്യൂട്ടി സ്പീക്കറും 3 മന്ത്രിമാരും രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്.
7 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് ബംഗാളിലും അസമിലും വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ അക്രമ പരമ്പര തന്നെ അരങേറിയ ബംഗാളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 355 എണ്ണം പ്രശ്ന ബാധിത ബൂത്തുകളാണ്.
ആദ്യഘട്ട വോട്ടെടുപ്പിൽ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 800 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.