Connect with us

ദേശീയം

ആമസോണിലും കൂട്ടപ്പിരിച്ചുവിടലിന് നീക്കം; 10,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും

Published

on

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണിലും കൂട്ടപ്പിരിച്ചുവിടലിന് നീക്കം. പത‌ിനായിരത്തോളം ജീവനക്കാരെ ഈ ആഴ്ച പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ റീട്ടെയ്ൽ, ഹ്യൂമന്റിസോഴ്സ് വിഭാഗങ്ങളിലാണ് ജീവനക്കാരെ ഒഴിവാക്കുക. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. ന്യൂയോർക്ക് ടൈംസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പിരിച്ചുവിടൽ ആമസോണിന്റെ ഏകദേശം മൂന്ന് ശതമാനം കോർപ്പറേറ്റ് ജീവനക്കാരെ ബാധിക്കും. ഈ വർഷം ലാഭം നേടുന്നതിൽ പരാജയപ്പെട്ട യൂണിറ്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ നീക്കം നടത്തുന്നതായി ദിവസങ്ങൾക്ക് മുമ്പ് തന്നെ വാർത്തകൾ വന്നിരുന്നു. അലക്സ ഉൾപ്പെടെയുള്ള ആമസോണിന്റെ ഡിവൈസ് ഓർഗനൈസേഷൻ വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിടുകയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ, റീട്ടെയിൽ ഡിവിഷൻ, എച്ച്ആർ വിഭാഗം ജീവനക്കാരേയും പിരിച്ചുവിട്ടേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണത്തിൽ മാറ്റമുണ്ടായേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് 1,608,000 മഴുവൻ സമയ-പാർട്ട് ടൈം ജീവനക്കാരാണ് ആമസോണിൽ ജോലി ചെയ്യുന്നത്. സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന ആമോസൺ സ്ഥാപകൻ ജെഫ് ബോസിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടൽ വാർത്തയും എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. 124 ബില്യൺ യുഎസ് ഡോളർ വരുന്ന സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നൽകുമെന്നായിരുന്നു ജെഫ് ബോസിന്റെ പ്രഖ്യാപനം.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് നേരത്തേ മുതൽ തന്നെ ആമസോണിൽ പ്രതിസന്ധി ഉടലെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്തംബർ വരെ ഏകദേശം 80,000 ആളുകളെ വെട്ടിക്കുറച്ചിരുന്നുവെന്നും. NYT റിപ്പോർട്ട് അനുസരിച്ച് ആമസോണിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു, കാരണം ടെക് ഭീമൻ ഏപ്രിൽ മുതൽ സെപ്തംബർ വരെ ഏകദേശം 80,000 ആളുകളുടെ എണ്ണത്തിൽ കുറവു വരുത്തി, പ്രാഥമികമായി ഉയർന്ന ആട്രിഷനിലൂടെ അതിന്റെ മണിക്കൂർ ജീവനക്കാരെ ചുരുക്കി.

സെപ്റ്റംബർ മാസത്തിൽ ചെറിയ ടീമുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്തുന്നത് മരവിപ്പിക്കുകയും ഒക്ടോബറിൽ, അതിന്റെ പ്രധാന റീട്ടെയിൽ ബിസിനസിൽ 10,000-ത്തിലധികം ഓപ്പൺ റോളുകളിലേക്ക് ജീവനക്കാരെയെടുക്കുന്നത് നിർത്തിവെക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ച്ച മുമ്പ് കമ്പനിയിലുടനീളം ക്ലൗഡ് കമ്പ്യൂട്ടിങ് ഡിവിഷൻ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ കോർപ്പറേറ്റ് ഹൈറിങ്ങും നിർത്തലാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gavi.jpeg gavi.jpeg
കേരളം21 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ