കേരളം
രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത 16 ശതമാനത്തിലും ആന്റിബോഡി കണ്ടെത്താനായില്ല; പഠനറിപ്പോർട്ടുമായി ഐസിഎംആർ
കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാണോയെന്ന സംശയം ഉയരുന്നതിനിടെ, അതു ശരിവയ്ക്കുന്ന വിധത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ പഠന ഫലം. രണ്ടു ഡോസ് വാക്‌സിനും എടുത്ത 16.1 ശതമാനം പേരില്‍ ഡെല്‍റ്റയെ പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്താനായില്ലെന്ന് പഠനം പറയുന്നു.
രണ്ട് ഡോസുകളും എടുത്ത് രണ്ടാഴ്ച തികയുമ്പോഴാണ് സാധാരണഗതിയില്‍ ഒരാള്‍ക്ക് കോവിഡിനെതിരെ പരമാവധി പ്രതിരോധ ശേഷി കൈവരിക. എന്നാല്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെ ഇതു ഫലപ്രദമാണോയെന്ന സംശയം പല കോണുകളില്‍നിന്നു ഉയര്‍ന്നിരുന്നു.
രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തിട്ടും 16.1 ശതമാനം പേരുടെ ശരീരത്തില്‍ കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരായ ന്യൂട്രലൈസിങ്ങ് ആന്റിബോഡികള്‍ കണ്ടെത്താനായില്ലെന്ന് ഐസിഎംആര്‍ പഠനം ചൂണ്ടിക്കാണിക്കുന്നു. ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമെടുത്തവരുടെ സെറം സാംപിളുകളില്‍ 58.1 ശതമാനത്തിലും ന്യൂട്രിലൈസിങ്ങ് ആന്റിബോഡികള്‍ കണ്ടെത്തിയില്ലെന്നും പഠനം പറയുന്നു