ദേശീയം
രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍
രാജ്യത്ത് പുതിയ 2,000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍.2016- ല്‍ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കറന്‍സി നോട്ടുകള്‍ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചാരത്തില്‍ ഇല്ലാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ആണ് ലോക്‌സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2019-20 ലും 2020-21 ലും 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. 2,000 രൂപയുടെ കറന്‍സി നോട്ടുകള്‍ വിതരണം ചെയ്യുന്നതും വളരെ കുറവാണ്. ബാങ്കുകളിലും എടിഎമ്മുകളിലും പോലും വിരളമായാണ് ഇപ്പോള്‍ 2,000 രൂപ നോട്ടുകള്‍ ലഭിക്കുന്നത്.ഡിമാൻഡ് അടിസ്ഥാനമാക്കി മാത്രമാണ് കറൻസികളുടെ അച്ചടി. ആര്‍ബിഐയുമായി സര്‍ക്കാര്‍ കൂടിയാലോചിച്ചതിന് ശേഷമാണ് പ്രത്യേക മൂല്യമുള്ള നോട്ടുകൾ രാജ്യത്ത് അച്ചടിക്കുന്നത്. രണ്ടായിരം രൂപയുടെ നോട്ടുകളുടെ പ്രചാരത്തിൽ കുറവുണ്ടായതായി മന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.
നോട്ടുനിരോധനത്തിലൂടെ പഴയ 500 രൂപ 1,000 നോട്ടുകൾ പിൻവലിച്ചതിന് ശേഷമാണ് ശേഷമാണ് സര്‍ക്കാര്‍ പുതിയ 500 രൂപ നോട്ടുകൾക്കൊപ്പം 2000 രൂപ നോട്ടുകളും അവതരിപ്പിച്ചത്.കള്ളപ്പണം തടയാനും വ്യാജ കറൻസികൾ തടയാനും ഒക്കെയാണ് ഇത് എന്നായിരുന്നു തുടക്കത്തിലെ വാദം. എന്നാൽ 2000 രൂപ നോട്ടുകൾ അച്ചടിച്ച് തൊട്ടു പിന്നാലെ തന്നെ വ്യാജൻമാരും ഇറങ്ങിയിരുന്നു.
2000 നോട്ടിന്റെ പ്രചാരം ഓരോ വർഷവും കുറഞ്ഞ് വരികയാണെന്ന് നേരത്തേ ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളില്‍ 2.4ശതമാനംമാത്രമാണ് 2000ത്തിന്റെ നോട്ടുകള്‍.
കൂടുതൽ പേരും വലിയ പണമിടപാടുകൾക്കായി ഡിജിറ്റൽ മാർഗം ഉപയോഗിക്കുന്നതും 2000 രൂപ നോട്ടുകൾ ചെറിയ ഇടപാടുകൾക്ക് ഉപയോഗിക്കാൻ സാധിക്കാത്തതും നോട്ടുകളുടെ പ്രചാരം കുറയ്ക്കാൻ കാരണമായെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.