Connect with us

Kerala

വിയ്യൂർ ജയിലിലെ കലാപം: കൊടി സുനിക്കെതിരെ ജയിൽ വകുപ്പ് തുടരന്വേഷണം നടത്തിയില്ലെന്ന് ആരോപണം

Screenshot 2023 11 11 160536

ടി.പി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി കൊടി സുനി വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നടത്തിയ ആസൂത്രിത കലാപത്തിൽ തുടരന്വേഷണത്തിന് മുതിരാതെ ജയിൽ വകുപ്പ്. സുനിക്ക് ജയിൽ മാറ്റത്തിന് വഴിയൊരുക്കുന്നതിന് ഉദ്യോഗസ്ഥരിൽ ചിലരുടെ ഒത്താശയോടെയാണ് കലാപം നടന്നതെന്നാണ് ഉയരുന്ന ആരോപണം. തെളിവായി സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും സഹായികളായി നിന്ന ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെയും നടപടിയുണ്ടായില്ല.

കഴിഞ്ഞ ഞായറാഴ്ച വിയ്യൂർ ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിൽ 10 തടവുകാർ നടത്തിയ കലാപം ആസൂത്രണം ചെയ്തതിൽ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ട് എന്നാണ് ഉയരുന്ന ആരോപണം. കലാപം നടന്ന് ഒരാഴ്ചയാകുമ്പോഴും മതിയായ അന്വേഷണമോ നടപടികളോ ഇല്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ് ജയിൽ വകുപ്പ്. മധ്യമേഖലാ ഡിഐജിയുടെ കീഴിലുള്ള വിയൂരിൽ നിന്ന് ഉത്തര മേഖലാ ഡിഐജിയുടെ കീഴാലുള്ള തവനൂരിലേക്ക് കലാപത്തിന് പിന്നാലെ കൊടി സുനിയെ മാറ്റിക്കൊടുത്തു.

കണ്ണൂരിലേക്ക് പ്രത്യക ഉത്തരവില്ലാതെ മാറ്റുന്നതിന് ഇനി തടസ്സമില്ല. അതീവ സുരക്ഷാ ജയിലിന്റെ ഇന്നർ സർക്കിൾ ബ്ലോക്കിൽ നിന്നാണ് കലാപം തുടങ്ങുന്നത്. തടവുകാർ പുറത്തിറങ്ങണമെങ്കിൽ ഗേറ്റ് തുറക്കണം. തൊട്ടടുത്ത ഓഫീസ് റൂമിലേക്ക് രഞ്ജിത്ത് ഉൾപ്പടെയുള്ള തടവുകാരെത്തിയത് ഉദ്യോഗസ്ഥരിൽ ചിലരുടെ സഹായത്താലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇക്കാര്യങ്ങൾ സിസിടിവിയിൽ ഉണ്ടായിട്ടും അന്വേഷണമോ നടപടിയോ ഉണ്ടായില്ല. മധ്യമേഖലാ ഡിഐജി പ്രാഥമികാന്വേഷണം നടത്തി തിടുക്കപ്പെട്ട് തടവുകാരെ ജയിൽ മാറ്റിക്കൊടുത്തു.

Read Also:  രാത്രി ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; സഹോദരങ്ങള്‍ അറസ്റ്റില്‍

ജയിലിൽ കലാപം നടക്കുമ്പോൾ സുനിയെ സഹായിച്ച ജീവനക്കാരിൽ ചിലർ കാഴ്ചക്കാരായി നിന്നു എന്നും ആക്ഷേപമുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ജീവനക്കാരെത്തിയാണ് കലാപം നിയന്ത്രിച്ചത്. 13 പേരാണ് അതീവ സുരക്ഷാ ജയിലിലന്ന് ഡ്യൂട്ടിക്കുണ്ടായിരുന്നത്. കലാപം നിയന്ത്രിച്ച ശേഷം നടത്തിയ പരിശോധനയിൽ കൊടി സുനിയും ടിറ്റോ ജറോമും ഉപയോഗിച്ചതെന്ന് കരുതുന്ന ഫോൺ കണ്ടെടുത്തിരുന്നു. വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകൾ പൂർത്തിയാക്കിയാണ് തടവുകാരെ ഇന്നർ സർക്കിളിലെ ബ്ലോക്കിലെത്തിക്കുക. അതുകൊണ്ടു തന്നെ ഇവിടേക്ക് മൊബൈൽ എത്തിച്ചതിലും ഉദ്യോഗസ്ഥരുടെ കൈയ്യുണ്ടെന്നത് വ്യക്തം.

Read Also:  ‘ചടങ്ങിന് ഭദ്രദീപം കൊളുത്തുക തിരുവിതാകൂര്‍ രാജ്ഞിമാര്‍’; വിവാദമായി തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക നോട്ടീസ്
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Untitled design 2023 11 29T205455.587 Untitled design 2023 11 29T205455.587
Kerala8 hours ago

കല്ലടി എംഇഎസ് കോളജിൽ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടയടി; ആറ് പേര്‍ക്ക് പരിക്ക്

Untitled design 2023 11 29T194927.940 Untitled design 2023 11 29T194927.940
Kerala9 hours ago

മുൻ എസ്എഫ്ഐ നേതാവിന്റെ വ്യാജസർട്ടിഫിക്കറ്റ് വിവാദം: പ്രിൻസിപ്പലിനും ആറ് അധ്യാപകർക്കുമെതിരെ നടപടി

20231129 104026.jpg 20231129 104026.jpg
Kerala9 hours ago

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Screenshot 2023 10 31 190145 Screenshot 2023 10 31 190145
Kerala10 hours ago

കളമശ്ശേരി സ്‌ഫോടനക്കേസ്: ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Untitled design 2023 11 29T180116.835 Untitled design 2023 11 29T180116.835
Kerala11 hours ago

വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്തണം; ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊതുജന സഹായം തേടി പൊലീസ്

Untitled design (10) Untitled design (10)
Kerala11 hours ago

കേരള വര്‍മ്മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് : ഡിസംബര്‍ രണ്ടിന് റീ കൗണ്ടിങ്ങ്

sabarimala 12 sabarimala 12
Kerala12 hours ago

അയ്യപ്പഭക്തർക്കായി പമ്പയിൽ പുതുതായി ഒരു ക്ലോക്ക് റൂം കൂടി ഒരുക്കും: ദേവസ്വം ബോർഡ് പ്രസിഡൻ്റ്

Untitled design (5) Untitled design (5)
Kerala13 hours ago

കുതിരാന്‍ തുരങ്കത്തിന് സമീപത്ത് കാട്ടാനശല്യം ; വൈദ്യുതി വേലിയുമായി വനംവകുപ്പ്

Untitled design (2) Untitled design (2)
Kerala14 hours ago

സന്നിധാനത്ത് കൂട്ടം തെറ്റിയാൽ ആശങ്ക വേണ്ട ; എല്ലാ കുഞ്ഞ് കൈകളിലും രക്ഷാ വളയം

CUSAT 3 CUSAT 3
Kerala15 hours ago

കുസാറ്റിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടം; സംഘാടനത്തിലെ പിഴവെന്ന് കണ്ടെത്തൽ

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ