Connect with us

ദേശീയം

രജനീകാന്തിന് ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം

Published

on

Rajinikanth hand gesture

തമിഴ് സൂപ്പർതാരം രജനീകാന്തിന് രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം. മോഹൻലാലും ശങ്കർ മഹാദേവനും അടങ്ങുന്ന അഞ്ചംഗ ജൂറിയാണ് തെരഞ്ഞെടുത്തത്. 50 വർഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്‌കാരം. മെയ് മാസം പുരസ്‌കാരം നൽകും. 1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായി പുരസ്കാരം നേടുന്ന ദക്ഷിണേന്ത്യന്‍ നടനാണ് രജനികാന്ത്.

കേന്ദ്ര വാർത്ത വിതരണ മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50 വർഷത്തെ കിരീടം വെക്കാത്ത രാജാവാണ് രജനീകാന്തെന്നും ഇതിന് പിന്നിൽ രാഷ്ട്രീയം ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. 2000ത്തിൽ പദ്മ ഭൂഷണും 2016ൽ പദ്മ വിഭൂഷണും നൽകി രാജ്യം രജനികാന്തിനെ ആദരിച്ചിട്ടുണ്ട്.

1950ൽ കർണാടകയിലാണ് രജനികാന്ത് ജനിച്ചത്. ശിവാജി റാവു എന്നാണ് യഥാർത്ഥ പേര്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കൂലിയായും ബസ് കണ്ടക്ടറായും ഉൾപ്പടെ നിരവധി തൊഴിലുകൾ അദ്ദേഹം ചെയ്തു. ആ കാലത്തണ് അദ്ദേഹം മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയ പഠനത്തിന് ചേർന്നത്. പഠന കാലത്തെ അദ്ദേഹത്തിന്റെ പ്രകടനം കണ്ട സംവിധായകൻ കെ ബാലചന്ദർ തമിഴ് പഠിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ബാലചന്ദറിന്റെ അപൂർവ രാഗങ്ങൾ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തമിഴ് ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്. ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷങ്ങൾ ചെയ്തു.

ഐവി ശശി സംവിധാനം ചെയ്ത അലാവുദ്ധീനും അത്ഭുത വിളക്കും എന്ന സിനിമയിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചു. 1970കളുടെ അവസാനത്തോടെ അമിതാഭ് ബച്ചന്റെ നിരവധി ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിൽ അദ്ദേഹം അഭിയനയിച്ചു. ഡോണിന്റെ റീമേക്കായ ബില്ല, അമർ അക്ബർ അന്തോണിയുടെ റീമേക്കായ ശങ്കർ സൈമൺ സലിം എന്നീ ചിത്രങ്ങൾ അതിൽ ഉൾപെടും. ബില്ല അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വിജയമായി മാറുകയും ചെയ്തു. 1980കളുടെ തുടക്കത്തോടെ രജനികാന്ത് എന്ന സൂപ്പർതാരത്തിന്റെ വളർച്ചയാണ് തമിഴ് സിനിമ കണ്ടത്.

1970കളുടെ അവസാനത്തോടെ അമിതാഭ് ബച്ചന്റെ നിരവധി ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിൽ അദ്ദേഹം അഭിയനയിച്ചു. ഡോണിന്റെ റീമേക്കായ ബില്ല, അമർ അക്ബർ അന്തോണിയുടെ റീമേക്കായ ശങ്കർ സൈമൺ സലിം എന്നീ ചിത്രങ്ങൾ അതിൽ ഉൾപെടും. ബില്ല അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വിജയമായി മാറുകയും ചെയ്തു. 1980കളുടെ തുടക്കത്തോടെ രജനികാന്ത് എന്ന സൂപ്പർതാരത്തിന്റെ വളർച്ചയാണ് തമിഴ് സിനിമ കണ്ടത്.

1991ൽ മഹാഭാരത്തിലെ കർണന്റെയും ദുരിയോധനന്റെയും ബന്ധത്തെ ആസ്പദമാക്കി മണിരത്നം ഒരുക്കിയ ദളപതിയിലെ രജനികാന്തിന്റെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തിയത് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയാണ്. 1993ൽ രജനികാന്ത് ആദ്യമായി തിരക്കഥ എഴുതിയ ചിത്രം വല്ലി പുറത്തിറങ്ങി. ചിത്രത്തിൽ അഥിതി താരമായി അദ്ദേഹം അഭിനയിക്കുകയും ചെയ്തു. 1995ൽ സംവിധായകൻ സുരേഷ് കൃഷ്ണയ്ക്കൊപ്പം ഒന്നിച്ച ഭാഷ എന്ന ചിത്രം തമിഴിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിക്കുകയും ട്രെൻഡ് സ്റ്റെർ ആവുകയും ചെയ്തു.

2005ൽ മലയാളം സിനിമയായ മണിച്ചിത്രത്താഴിന്റെ റീമേക്കായി ഒരുക്കിയ ചന്ദ്രമുഖി രണ്ട് വർഷത്തിൽ അധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും തമിഴിലെ ഏറ്റവും അധികം നാൾ പ്രദർശനം നടത്തിയ സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു. ചിത്രം ജർമൻ, ടർക്കിഷ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തു.

2010ൽ ശങ്കറിനൊപ്പം ഒരുക്കിയ സയൻസ് ഫിക്ഷൻ ചിത്രം എന്തിരൻ രാജ്യത്തെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറി. ചിത്രത്തിന് താരത്തിന്റെ പ്രതിഫലം 45 കോടി രൂപയായിരുന്നു. 2011ൽ അസുഖങ്ങൾ മൂലം ആശുപത്രി ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് 2013ലാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. 2016ൽ പുറത്തിറങ്ങിയായ പാ രഞ്ജിത്ത് ചിത്രം കബാലി മികച്ച നിരൂപക പ്രശംസ നേടി. സിരുത്തെ ശിവ ഒരുക്കുന്ന അണ്ണാത്തേയിലാണ് അദ്ദേഹം ഇപ്പോൾ അഭിയനയിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ