Connect with us

രാജ്യാന്തരം

യുഎഇയിൽ വൻ സൈബർ ക്രൈം; മലയാളികൾ അടക്കം അറസ്റ്റിലെന്നു സൂചന

Published

on

uae cyber.jpeg

യുഎഇയിൽ വിവിധ എമിറേറ്റുകളിലായി ഒരു സുപ്രധാന ഓപ്പറേഷനിലൂടെ പ്രധാന സൈബർ ക്രൈം സംഘത്തെ അധികൃതർ തകർത്തതായി റിപ്പോർട്ട്. രാത്രി മുഴുവൻ നീണ്ടുനിന്ന നടപടിയിൽ ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്യുകയും നിരവധി പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മലയാളികൾ ഉൾപ്പെടെ നൂറോളം ഇന്ത്യക്കാർ അറസ്റ്റിൽ ആയെന്നാണ് സൂചന.

സംഘം മലയാളികൾ അടക്കം നിരവധി പേരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഭാഗമായി റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് -19 മഹാമാരിക്ക് മുമ്പ് ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ കേന്ദ്രീകരിച്ചത് ചില ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില രാജ്യങ്ങളിൽ ആയിരുന്നു.എന്നാൽ അവിടത്തെ കടുത്ത നടപടികൾ പുതിയ സ്ഥലങ്ങൾ തേടാൻ സിൻഡിക്കേറ്റുകളെ നിർബന്ധിതരാക്കിയെന്നാണ് സൂചന.

യുഎഇയിൽ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്ന് നടന്നത് ബുധനാഴ്ച അജ്മാൻ എമിറേറ്റിലാണ്. സിറ്റിയിലെ ഗ്രാൻഡ് മാളിലും സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന നിരവധി റെസിഡൻഷ്യൽ ടവറുകളിലും പ്രത്യേകസേന റെയ്ഡ് നടത്തി. രാത്രി തുടങ്ങി പുലർച്ചെ വരെ നീണ്ട ഓപ്പറേഷനിൽ നൂറുകണക്കിന് പ്രതികളെ പിടികൂടി. അവരുടെ പങ്കിനേക്കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഉൾപ്പെട്ടവരെ പബ്ലിക് പ്രോസിക്യൂട്ടർക്ക് റഫർ ചെയ്യും. ദുബായ് എമിറേറ്റിലും സമാനമായ നടപടി ഉണ്ടായി. ദുബായ് ലാൻഡിലെ റഹാബ റെസിഡൻസിലായിരുന്നു ഏറ്റവും വലിയ റെയ്ഡ്.

മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് പേരെ ഈ സൈബർ കുറ്റവാളികൾ വലയിൽ കുടുക്കി എന്നാണ് അറിവ്. ടെലിസെയിൽസ് ഏജൻ്റുമാർ ഏറ്റവും താഴെയും “കില്ലേഴ്സ് ” എന്നറിയപ്പട്ട -വിദഗ്ധരായ ഹാക്കർമാർ-മുകളിൽ എന്ന നിലയിലെ ശ്രേണിയിലാണ് പ്രവർത്തിച്ചതെന്ന് ഖലീജ് ടൈംസ് ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പറയുന്നു. ഇരകളുമായി ആദ്യം ബന്ധപ്പെടുന്ന ഹാൻഡ്‌ലർമാരെ “ഓപ്പണിംഗ് ബാറ്റ്സ്മാൻ” എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

അവരെ ആദ്യം വിളിച്ച് സംഭാഷണം ആരംഭിച്ച ശേഷം ഗൂഗിൾ റിവ്യൂകൾ പോസ്റ്റുചെയ്യുന്നതും YouTube വീഡിയോകൾ ലൈക്ക് ചെയ്യുന്നതും പോലുള്ള ലളിതമായ ജോലികൾ ഏൽപ്പിക്കും. അവരുടെ കമ്പ്യൂട്ടർ സ്ക്രീനിൽ വരുന്ന സ്ക്രിപ്റ്റ് അവർ പിന്തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഹാൻഡ്ലർമാർ കോളുകൾ നിരീക്ഷിച്ചുവെന്നും സൂചനയുണ്ട്.

വിശ്വാസം ലഭിച്ച ആളുകളുടെ പങ്കാളിത്തം ദൃഢമായതോടെ അവർ നൂറുകണക്കിന് അംഗങ്ങൾ ഉള്ള ഒരു വലിയ ടെലിഗ്രാം ഗ്രൂപ്പിന്റെ ഭാഗമായി. ദിവസേന നൂറുകണക്കിന് ആളുകളെ കൂട്ടമായി കബളിപ്പിച്ചുവെന്നും ദിവസവരുമാനം ഒരു ലക്ഷം ദിർഹം (20 ലക്ഷം രൂപയോളം ) കടന്നപ്പോൾ സന്തോഷ സൂചകമായി വലിയ ആഘോഷം ഉണ്ടായിരുന്നു എന്നും ഇതിൽ പെട്ടവർ പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഗൾഫ് മേഖലയിലെ സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ പെട്ടവരെ രക്ഷിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഓപ്പറേഷൻ അടയാളപ്പെടുത്തുന്നതെന്നാണ് നിഗമനം. ഇതേക്കുറിച്ച് അധികൃതർ ഇതുവരെ ഔദ്യോഗികമായ പ്രസ്താവന ഇറക്കിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് സൂചന.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

schoolworing.jpeg schoolworing.jpeg
കേരളം22 hours ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

20240630 172634.jpg 20240630 172634.jpg
കേരളം2 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

20240630 124558.jpg 20240630 124558.jpg
കേരളം2 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

20240630 114612.jpg 20240630 114612.jpg
കേരളം2 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

20240630 090714.jpg 20240630 090714.jpg
കേരളം2 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

20240630 071553.jpg 20240630 071553.jpg
കേരളം2 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

ebulljet accident .webp ebulljet accident .webp
കേരളം3 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Screenshot 20240629 123339 Opera.jpg Screenshot 20240629 123339 Opera.jpg
കേരളം3 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

20240628 184231.jpg 20240628 184231.jpg
കേരളം4 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

fishing ban3.jpeg fishing ban3.jpeg
കേരളം4 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ