Connect with us

ദേശീയം

കോവിഡ് രാജ്യത്തുണ്ടാക്കിയത് വലിയ സാമ്പത്തികാഘാതം; മറികടക്കാന്‍ 12 വര്‍ഷം വേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക്

കോവിഡ് മഹാമാരി രാജ്യത്തുണ്ടാക്കിയ സാമ്പത്തികാഘാതം മറികടക്കാന്‍ 12 വര്‍ഷംവരെ വേണ്ടിവന്നേക്കുമെന്ന് റിസര്‍വ് ബാങ്ക്.കോവിഡ് വ്യാപനം തുടങ്ങിയ 2020-’21 സാമ്പത്തികവര്‍ഷം രാജ്യത്തെ വളര്‍ച്ചനിരക്ക് പൂജ്യത്തിനുതാഴെ 6.6 ശതമാനംവരെ ഇടിഞ്ഞിരുന്നു. 2021-’22 സാമ്പത്തികവര്‍ഷം 8.9 ശതമാനം വളര്‍ച്ചയുണ്ടായി. 2022-’23 സാമ്പത്തികവര്‍ഷം 7.2 ശതമാനവും അതിനപ്പുറം 7.5 ശതമാനവുമാണ് പ്രതീക്ഷിക്കുന്ന മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ച.

കഴിഞ്ഞ മൂന്നുവര്‍ഷക്കാലത്ത് രാജ്യത്തുണ്ടായ ഉത്പാദനനഷ്ടം 52.4 ലക്ഷംകോടി രൂപയുടേതാണ്. 2020-’21 സാമ്പത്തികവര്‍ഷം 19.1 ലക്ഷംകോടി രൂപ, 2021-’22 സാമ്പത്തികവര്‍ഷം 17.1 ലക്ഷംകോടി, 2022-’23 സാമ്പത്തികവര്‍ഷമിത് 16.4 ലക്ഷംകോടി എന്നിങ്ങനെയാണിത്.കോവിഡ് ഇനിയും അവസാനിച്ചിട്ടില്ല. ഇന്ത്യയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ സ്ഥിതി വിലയിരുത്തിയാണ് ഇപ്പോള്‍ നിയന്ത്രണങ്ങളുള്ളത്.

അതിനിടയില്‍ റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്ന യുദ്ധം ആഗോളതലത്തിലും ആഭ്യന്തരതലത്തിലും സാമ്പത്തികവളര്‍ച്ചയ്ക്ക് പുതിയ വെല്ലുവിളിയായിട്ടുണ്ട്. ഉത്പന്നവിലവര്‍ധന, വിതരണശൃംഖലയിലെ തടസ്സങ്ങള്‍, ഗതാഗതച്ചെലവിലെ വര്‍ധന, അമേരിക്കയില്‍ പണവായ്പനയം വേഗത്തില്‍ സാധാരണനിലയിലേക്കെത്തിക്കാനുള്ള നീക്കം തുടങ്ങിയ ഘടകങ്ങളെല്ലാം ആഗോളതലത്തില്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന് തിരിച്ചടിയാണ്. ഇതെല്ലാംചേര്‍ന്ന് ഉയര്‍ന്ന പണപ്പെരുപ്പഭീഷണിയും രൂക്ഷമാക്കുന്നു.

ഇതുവരെയുണ്ടായ ഉത്പാദനനഷ്ടം മറികടക്കാന്‍ വളര്‍ച്ചനിരക്ക് ഉയരേണ്ടതുണ്ട്. 6.5 ശതമാനംമുതല്‍ 8.5 ശതമാനംവരെ വളര്‍ച്ച നിലനിര്‍ത്തുകയാണ് മുന്നോട്ടുള്ള യാത്രയില്‍ ആദ്യപടി. 2022-’23 സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ മൂലധനച്ചെലവ് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ സഹായകരമാണ്. സ്വകാര്യനിക്ഷേപം ആകര്‍ഷിക്കാനും ഇതില്‍ നിര്‍ദേശിക്കുന്നു. ഇതുവഴി ഉപഭോഗം കൂട്ടാനാകും. 2033-’34 സാമ്പത്തികവര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കോവിഡിനു മുമ്പുണ്ടായിരുന്ന അതേനിലയിലേക്കെത്തും.

വിപണിയില്‍ അധികമായി നിലനില്‍ക്കുന്ന പണലഭ്യത കുറച്ചുകൊണ്ടുവരണം. വിലസ്ഥിരത ഉറപ്പാക്കാനും അധികമുള്ള പണലഭ്യത പിന്‍വലിക്കേണ്ടതുണ്ട്.പൊതുകടം ജി.ഡി.പി.യുടെ 66 ശതമാനത്തിനുമുകളില്‍ പോകുന്നത് വളര്‍ച്ചയ്ക്ക് തിരിച്ചടിയാണ്. അതുകൊണ്ട് കോവിഡനന്തര സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ വളര്‍ച്ച നല്‍കാനായി പ്രാപ്യമായ നിലയിലേക്ക് കടം കുറച്ചുകൊണ്ടുവരണം.

അതേസമയം, അടുത്ത അഞ്ചുവര്‍ഷം പൊതുകടം ജി.ഡി.പി.യുടെ 75 ശതമാനത്തില്‍ താഴെയെത്തിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. പ്രതികൂല സാഹചര്യങ്ങളുണ്ടായാല്‍ ഇത് 90 ശതമാനത്തിലേക്ക് ഉയരാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. മൂലധനത്തിനായി പൊതുമേഖലാബാങ്കുകള്‍ സര്‍ക്കാരിനെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും പുനര്‍നിര്‍മിതിക്കുമായി ഒട്ടേറെ നിര്‍ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നു. സ്വകാര്യനിക്ഷേപം കുറയുന്ന പ്രവണത ഒഴിവാക്കണം. ഇതിനായി കുറഞ്ഞ ചെലവില്‍ നിയമക്കുരുക്കുകള്‍ ഇല്ലാതെ ഭൂമി ലഭ്യമാക്കണം. തൊഴില്‍മേഖലയുടെ മേന്‍മ വര്‍ധിപ്പിക്കണം. വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യവികസനം എന്നിവയില്‍ വലിയ തോതില്‍ നിക്ഷേപം കൊണ്ടുവരണം. വ്യവസായങ്ങള്‍ക്കു വേണ്ടിവരുന്ന മൂലധനച്ചെലവ് കുറയ്ക്കണം. മത്സരക്ഷമത കൂട്ടി സമ്പദ്വ്യവസ്ഥയില്‍ വിഭവവിതരണം കാര്യക്ഷമാക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം10 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം11 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം12 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം13 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം13 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version