ദേശീയം
കൊവിഡ് രൂക്ഷം; ഡല്‍ഹില്‍ 100ല്‍ 30 പേര്‍ക്ക് കൊവിഡ്
ഡല്‍ഹില്‍ കൊവിഡ് രൂക്ഷമായി തന്നെ തുടരുന്നു. നിലവിൽ 100ല്‍ 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു. നിലവിലെ സാഹചര്യം അതിരൂക്ഷമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതേ സമയം സംസ്ഥാനത്ത് നിലവിൽ ഒഴിവുളളത് 100 താഴെ ഐസിയു കിടക്കകള്‍ മാത്രം. ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമായ തന്നെ തുടരുന്നു. നിലവിലെ സാഹചര്യം അമിത് ഷായെ അറിയിച്ചെന്നും കെജ്രിവാള്‍ പറഞ്ഞു.
അതേസമയം രണ്ട് ദിവസമായി നടത്തിയ കൂട്ട പരിശോധന ഫലം ഇന്ന് മുതല്‍ വന്നുതുടങ്ങുന്നതോടെ കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം ഇന്നും കുതിച്ചുയരും. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഉടൻ ഒരു ലക്ഷത്തിലേക്കും ഉയരാനും സാധ്യതയുണ്ട്. പ്രതിരോധം ശക്തമാക്കാനായി കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കാനും സ്വകാര്യ ആശുപത്രികളുമായി കൈകോർക്കാനും സർക്കാർ തീരുമാനിച്ചു.
കഴിഞ്ഞ രണ്ട് ദിവസം 3,00,971 പേരെയാണ് പരിശോധിച്ചത്. ഇതിലെ ചില ഫലങ്ങളടക്കം ചേർത്തായിരുന്നു ഇന്നലത്തെ ഏറ്റവും ഉയർന്ന പ്രതിദിന കേസ്. ഇന്നും നാളെയുമായി കൂടുതൽ ഫലം വരുമ്പോൾ പ്രതിദിന കേസുകൾ ഇരുപത്തിഅയ്യായിരം വരെ എത്താനിടയുണ്ട്. അങ്ങിനെ വന്നാല്‍ കിടത്തി ചികില്‍സയിലുള്ള രോഗികളുടെ എണ്ണം, രോഗം ഗുരുതരമാകുന്നവരുടെ എണ്ണം എന്നിവയും കൂടും.
പുതിയ രോഗികളിൽ കൂടുതൽ പേർക്ക് ഐസിയുവും വെന്റിലേറ്ററുകളും ആവശ്യമായി വന്നാലും പ്രതിസന്ധിയാണ്. സര്‍ക്കാര്‍ മേഖലയിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യം വരും.ഇത് മുന്നിൽ കണ്ടാണ് ഒന്നാം തല, രണ്ടാംതല ചികിത്സ കേന്ദ്രങ്ങൾ ആവശ്യത്തിന് ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിര്‍ദ്ദേശം നല്‍കിയത്.